'ഇന്ത്യയുടെ അഹങ്കാരം അടിച്ചൊതുക്കി ദക്ഷിണാഫ്രിക്ക നാണംകെടുത്തി', ഇന്ത്യൻ തോല്‍വിയിൽ സന്തോഷം അടക്കാനാവാതെ പാക് മുൻ താരങ്ങൾ

Published : Feb 23, 2026, 02:59 PM IST
Saqlain Mushtaq-Team India

Synopsis

ദക്ഷിണാഫ്രിക്കയുടെ എല്ലാ തന്ത്രങ്ങളും ഇന്ന് വിജയിച്ചു. അവർ ഇന്ത്യയെ അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ നിന്ന് നിലത്തിട്ട് വലിച്ചിഴച്ചു, സത്യം പറഞ്ഞാൽ അവരെ ശരിക്കും അപമാനിച്ചു.

കറാച്ചി: ടി20 ലോകകപ്പിലെ നിർണ്ണായക സൂപ്പര്‍-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ പരിഹസിച്ച് മുൻ പാകിസ്ഥാൻ താരങ്ങൾ. ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 'അപമാനിച്ചു' എന്നാണ് മുൻ സ്പിന്നർ സഖ്‌ലൈൻ മുഷ്താഖ് പ്രതികരിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 188 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 111 റൺസിന് തകർന്നടിഞ്ഞ് 76 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. പാകിസ്ഥാനിലെ ഒരു ടിവി ഷോയിൽ സംസാരിക്കവെയാണ് സഖ്‌ലൈൻ മുഷ്താഖ് ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

ദക്ഷിണാഫ്രിക്കയുടെ എല്ലാ തന്ത്രങ്ങളും ഇന്ന് വിജയിച്ചു. അവർ ഇന്ത്യയെ അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ നിന്ന് നിലത്തിട്ട് വലിച്ചിഴച്ചു, സത്യം പറഞ്ഞാൽ അവരെ ശരിക്കും അപമാനിച്ചു. അടുത്ത കാലത്തായി ടീം ഇന്ത്യക്കുണ്ടായിരുന്ന എല്ലാ അഹങ്കാരവും ദക്ഷിണാഫ്രിക്ക അഹമ്മദാബാദില്‍ എറിഞ്ഞുടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ദക്ഷിണാഫ്രിക്ക മികച്ച പ്രകടനമാണ് നടത്തിയതെന്നും അഭിഷേക് ശര്‍മയുടെ ക്യാച്ചെടുത്ത കോര്‍ബിൻ ബോഷിന്‍റെ ഫീല്‍ഡിംഗ് മികവ് അസാമാന്യമായിരുന്നെന്നും സഖ്‌ലൈൻ പറഞ്ഞു.

സമ്മർദ്ദഘട്ടങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ബലഹീനത പതറുമെന്ന് തുറന്നുകാട്ടാന്‍ ദക്ഷിണാഫ്രിക്കക്കായി എന്നായിരുന്നു മുൻ പേസർ ഷൊയൈബ് അക്തറിന്‍റെ പ്രധാന വിമർശനം. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർക്ക് സമ്മർദ്ദം അതിജീവിക്കാൻ കഴിഞ്ഞില്ല. ഇന്ത്യ ശക്തമായ ടീമാണെന്ന് പറയുമെങ്കിലും നിർണ്ണായക സന്ദർഭങ്ങളിൽ കരുത്തുകാട്ടുന്നതില്‍ പരാജയപ്പെട്ടുവെന്നും അക്തര്‍ പറഞ്ഞു. ഹാർദിക് പാണ്ഡ്യ 20-ാം ഓവർ എറിയാൻ അനുയോജ്യനായ ബൗളറല്ലെന്നും അക്തർ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ തിരഞ്ഞുപിടിച്ച് ആക്രമിച്ചത് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്ന് ഉമർ ഗുൽ നിരീക്ഷിച്ചു. അഞ്ചാം ബൗളറുടെ കാര്യത്തിൽ ഇന്ത്യ വലിയ ആശയക്കുഴപ്പത്തിലായിരുന്നു. ഹാർദിക്കും ദുബെയും പന്തുകൊണ്ട് കഷ്ടപ്പെട്ടപ്പോൾ വരുൺ ചക്രവർത്തിയും സമ്മർദ്ദത്തിലായി. ഇതോടെയാണ് ദക്ഷിണാഫ്രിക്ക പടുകൂറ്റൻ സ്കോറിലേക്ക് എത്തിയത്.

ടി20 ലോകകപ്പ് ചരിത്രത്തിൽ റൺസുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ പരാജയമാണിത് (76 റൺസ്). സെമി ഫൈനൽ സാധ്യതകൾ സങ്കീർണ്ണമായ ഈ സാഹചര്യത്തിൽ മുൻ പാക് താരങ്ങളുടെ ഈ പരിഹാസം ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഈ ബാറ്റിങ് നിര പോരാ! ടി20 ലോകകപ്പ് സ്വപ്നം സൂപ്പർ എട്ടില്‍ അവസാനിക്കുമോ?
സൂപ്പർ എട്ടിലെ ഷോക്കിന് മരുന്ന് സഞ്ജു സാംസണ്‍; സിംബാബ്‌വെയ്ക്കെതിരെ യു ടേണ്‍ അടിക്കുമോ?