ലക്നൗവിനെ തകര്‍ത്തതിന് ലഭിച്ച മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സമ‍ർപ്പിച്ച് രവീന്ദ്ര ജഡേജ

Published : Apr 23, 2026, 12:28 PM IST
Ravindra Jadeja

Synopsis

മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ചശേഷം പുരസ്കാരം ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുന്നുവെന്ന് ജഡേജ പ്രഖ്യാപിച്ചത് ആരാധകരെ അമ്പരപ്പിച്ചു.

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്‌സിനെതിരായ രാജസ്ഥാൻ റോയൽസിന്‍റെ തകർപ്പൻ വിജയത്തിനുശേഷം മത്സരത്തിലെ താരമായി തെരഞ്ഞടുക്കപ്പട്ടത് രാജസ്ഥാന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍റെ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ 29 പന്തില്‍ പുറത്താകാതെ 43 റണ്‍സെടുത്ത ജഡേജയാണ് രാജസ്ഥാനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. പിന്നീട് ബൗളിംഗില്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തതോടെയാണ് ജഡേജ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

 

എന്നാല്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ചശേഷം പുരസ്കാരം ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുന്നുവെന്ന് ജഡേജ പ്രഖ്യാപിച്ചത് ആരാധകരെ അമ്പരപ്പിച്ചു. എന്നാല്‍ ജഡേജയുടെ ഭാര്യയായ റിവാബ ജഡേജയാണ് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയെന്നത് ആരാധകര്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്. മത്സരശേഷം മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ഏറ്റുവാങ്ങിയ ജഡേജ തന്‍റെ മികച്ച പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി. ഈ അവാർഡ് ഞാൻ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുന്നു. ഞാൻ ഇന്ന് നന്നായി കളിക്കുമെന്ന് ഇന്നലെ അവർ എന്നോട് പറഞ്ഞിരുന്നു. ആ വാക്ക് എനിക്ക് പാലിക്കാൻ സാധിച്ചു എന്നായിരുന്നു ജഡേജയുടെ വാക്കുകള്‍.

 

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന്‍റെ മന്ത്രിസഭയിൽ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് റിവാബ ജഡേജ. 2022-ലെ തിരഞ്ഞെടുപ്പിൽ ജാംനഗർ നോർത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച റിവാബയുടെ രാഷ്ട്രീയ ജീവിതത്തിന് വലിയ പിന്തുണയാണ് ജഡേജ നൽകി വരുന്നത്. ലക്നൗ ഏക്നാ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 40 റണ്‍സിനാണ് രാജസ്ഥാന്‍ ലക്നൗവിനെ പരാജയപ്പെടുത്തിയത്. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്‍റ്സിന് 18 ഓവറിൽ 119 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ പോയിന്‍റ് പട്ടികയിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ലക്നൗ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ കോലിയെ പിന്നിലാക്കി വൈഭവ്, സഞ്ജുവിന് തിരിച്ചടി, പർപ്പിൾ ക്യാപ്പിനും പുതിയ അവകാശി
ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ