'ഗംഭീര്‍ ഗോ ബാക്ക്', കലിപ്പിച്ച് കോലി, ഇൻഡോറിലും വിടാതെ ആരാധകർ; വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്

Published : Jan 20, 2026, 04:01 PM IST
Virat Kohli Angry

Synopsis

ഇൻഡോറിലെ ഹോൾക്ക‍ര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആരാധകര്‍ ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരായി ചാന്‍റുകള്‍ മുഴക്കുന്നതും വിരാട് കോലി ദേഷ്യത്തോടെ ഗ്യാലറിയിലേക്ക് നോക്കുന്നതുമായ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഇന്‍ഡോര്‍:ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു ദൃശ്യമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. ഇൻഡോറിലെ ഹോൾക്ക‍ര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആരാധകര്‍ ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരായി ചാന്‍റുകള്‍ മുഴക്കുന്നതും വിരാട് കോലി ദേഷ്യത്തോടെ ഗ്യാലറിയിലേക്ക് നോക്കുന്നതുമായ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ഗൗതം ഗംഭീ‍ര്‍ ഗോ ബാക്ക് എന്നായിരുന്നു ആരാധകരുടെ ചാന്‍റ്. ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

വീഡിയോയില്‍ കോലിക്കൊപ്പം ഗംഭീ‍റും സഹതാരങ്ങളായ ശ്രേയസ് അയ്യ‍ര്‍, ഹ‍ര്‍ഷിത് റാണ, കെ എല്‍ രാഹുല്‍ എന്നിവരും നില്‍ക്കുന്നത് കാണാം.

 

എന്നാല്‍, പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ത മറ്റൊന്നാണ്. വിഡിയോയില്‍ കേള്‍ക്കുന്ന ഗംഭീറിനെതിരായ ശബ്ദം ഇന്ത്യ-ദക്ഷിണാഫ്രിക്ക ഗുവാഹത്തി ടെസ്റ്റ് മത്സരത്തിന് ശേഷമുള്ളതാണ്. ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിന് പിന്നാലെ ഗംഭീറിനെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു. അന്ന് ആരാധകരെ ശാന്തരാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു കോടക്കിന്‍റെയും പേസ് ബൗളര്‍ മുഹമ്മദ് സിറാജിന്‍റെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.

ഇൻഡോറില്‍ സമാനമായ സംഭവം ഉണ്ടായതായുള്ള തെളിവുകളോ സാക്ഷികളോയില്ല എന്നതാണ് വസ്തുത. ഗുവാഹത്തിയില്‍ സംഭവിച്ചതിന്‍റെ വീഡിയോ ദൃശ്യങ്ങളിലെ ശബ്ദവും നിലവില്‍ പ്രചരിക്കുന്ന വീഡിയോയിലെ ശബ്ദവും ഒന്നാണെന്നും വ്യക്തമായിട്ടുണ്ട്.

എന്നിരുന്നാലും ന്യൂസിലൻഡ് പരമ്പരയിലെ പരാജയത്തിന് ശേഷം ഗംഭീറിനെതിരെ വിമ‍ര്‍ശനം ഉയരുകയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര നഷ്ടമായതിന് ശേഷം വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ തന്റെ നേട്ടങ്ങള്‍ നിരത്തിയായിരുന്നു ഗംഭീര്‍ പ്രതിരോധം തീര്‍ത്തത്. എന്നാല്‍, ഇപ്പോള്‍ വൈറ്റ് ബോളിലും ഇന്ത്യ തകര്‍ച്ച നേരിടുകയാണ്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കളിച്ച ഒൻപത് ഏകദിനങ്ങളില്‍ അഞ്ചെണ്ണവും പരാജയപ്പെട്ടിരുന്നു.

2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കരാര്‍. 2026 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം ഗംഭീറിന്റെ ഭാവിയെ നിശ്ചയിക്കുന്നതുകൂടിയാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയില്ല, ഇന്ത്യയുടെ മികച്ച ടി20 ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത, ബാറ്റിംഗ് നിരയിലെ 'മിസ്റ്റർ കണ്‍സിസ്റ്റന്‍റ്' തിരിച്ചുവരുന്നു, ശ്രേയസിന് തിരിച്ചടി