ടിവി അമ്പയറുടെ ഭീമാബദ്ധം, നോ ബോളായിട്ടും കണ്ടില്ലെന്ന് നടിച്ചപ്പോൾ ബുമ്രക്ക് സ്വന്തമായത് ചരിത്രനേട്ടം

Published : Dec 10, 2025, 09:42 AM IST
Jasprit Bumrah No Ball

Synopsis

ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയ ബുമ്രയുടെ നോബോളായിരുന്നുവെന്ന് റിപ്ലേകളില്‍ വ്യക്തമായിട്ടും അമ്പയര്‍ അത് നോബോള്‍ വിധിക്കാതിരുന്നതാണ് വിവാദമായത്.

കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 101 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയപ്പോള്‍ ടെലിവിഷന്‍ അമ്പയറുടെ ഭീമാബദ്ധത്തില്‍ ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത് ചരിത്രനേട്ടം. ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കാന്‍ ഒരു വിക്കറ്റ് മാത്രം മതിയായിരുന്ന ബുമ്ര ഇന്നലെ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയാണ് ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായത്. ഇതിന് പുറമെ ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടവും ബുമ്ര സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കിയ ബുമ്രയുടെ നോബോളായിരുന്നുവെന്ന് റിപ്ലേകളില്‍ വ്യക്തമായിട്ടും അമ്പയര്‍ അത് നോബോള്‍ വിധിക്കാതിരുന്നതാണ് വിവാദമായത്. ടിവി അമ്പയര്‍ ഫ്രണ്ട് ഫൂട്ട് നോ ബോള്‍ പരിശോധിച്ചപ്പോള്‍ ബുമ്രയുടെ കാല്‍ മില്ലി മീറ്ററുകളുടെ വ്യത്യാസത്തില്‍ ക്രീസിന് പുറത്താണെന്ന് ടിവി റീപ്ലേകളില്‍ വ്യക്തമായിരുന്നു. ഔട്ടായി ക്രീസ് വിടാനൊരുങ്ങിയ ബ്രെവിസ് ഫ്രണ്ട് ഫൂട്ട് നോബോൾ പരിശോധന പൂര്‍ത്തിയാവാനായി ഗ്രൗണ്ടില്‍ തന്നെ നിന്നെങ്കിലും അമ്പയര്‍ അത് നോ ബോളല്ലെന്ന് വിധിച്ചത് ആരാധകരെ അമ്പരപ്പിച്ചു.

 

എന്നാല്‍ അത് നോബോളാണെന്ന് തെളിയിക്കാന്‍ വ്യക്തമായ ക്യാമറ ആംഗിളുകള്‍ ലഭ്യമല്ലാത്തതുകൊണ്ട് സംശയത്തിന്‍റെ ആനുകൂല്യം ബൗളര്‍ക്ക് നല്‍കാവുന്നതാണെന്നായിരുന്നു കമന്‍ററി ബോക്സിലുണ്ടായിരുന്ന മുരളി കാര്‍ത്തിക് അഭിപ്രായപ്പെട്ടത്. എന്നാല്‍ കാര്‍ത്തിക്കിന്‍റെ അഭിപ്രായത്തോട് സഹ കമന്‍റേറ്റര്‍ വിയോജിച്ചു. അത് നോ ബോള്‍ വിധിച്ചിരുന്നെങ്കിലും അതേ ഓവറില്‍ തന്നെ 100 വിക്കറ്റ് തികയ്ക്കാന്‍ ബുമ്രക്കാവുമായിരുന്നു. ആ ഓവറിലെ അഞ്ചാം പന്തില്‍ കേശവ് മഹാരാജിനെ പുറത്താക്കി ബുമ്ര മത്സരത്തിലെ രണ്ടാം വിക്കറ്റും സ്വന്തമാക്കിയിരുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര