സിംബാബ്‌വെയിൽ വീണ്ടും വൈഭവ് ഷോ; ആരോണിനും ആയുഷിനും നിരാശ, സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് തകര്‍ച്ച

Published : Jan 27, 2026, 02:53 PM IST
Vaibhav sooryavanshi smashed 32 balls century

Synopsis

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യം ആരോണ്‍ ജോര്‍ജിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 16 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 23 റണ്‍സെടുത്താണ് ജോര്‍ജ് മടങ്ങിയത്.

ബുലവായോ: അണ്ടര്‍ 19 ലോകകപ്പിലെ സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ സിംബാബ്‌വെക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച. സിംബാബ്‌വെക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിട്ടുണ്ട്.  29 റണ്‍സുമായി വിഹാന്‍ മല്‍ഹോത്രയു നാലു റണ്‍സുമായി അഭിഗ്യാന്‍ കുണ്ടുവും ക്രീസില്‍. അര്‍ധസെഞ്ചുറി നേടിയ വൈഭവ് സൂര്യവംശിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെയും വേദാന്ത് ത്രിവേദിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

30 പന്തില്‍ വൈഭവ് 52 റണ്‍സടിച്ചാണ് പുറത്തായത്. നാലു ഫോറും നാലു സിക്സും അടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിംഗ്സ്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യം ആരോണ്‍ ജോര്‍ജിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 16 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 23 റണ്‍സെടുത്താണ് ജോര്‍ജ് മടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ വൈഭവ്-ആരോണ്‍ ജോര്‍ജ് സഖ്യം നാലോവറില്‍ 44 റണ്‍സടിച്ചു. ക്യാപ്റ്റൻ ആയുഷ് മാത്രെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 11-ാം ഓവറില്‍ സ്കോര്‍ 100 കടന്നതിന് പിന്നാലെ വീണു. 19 പന്തില്‍ 21 റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ സംഭാവന.

24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ വൈഭവിന് പിന്നീട് നേരിട്ട ആറ് പന്തില്‍ രണ്ട് റണ്‍സ് കൂടി ചേര്‍ത്ത് ആയുഷ് മാത്രെ പുറത്തായ തതേന്ദ ചിമുഗോറോയുടെ അതേ ഓവറില്‍ പുറത്തായി.ഒരോവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ വിഹാൻ മല്‍ഹോത്രയും വേദന്ത് ത്രിവേദിയും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും 18 പന്തില്‍ 15 റണ്‍സെടുത്ത് വേദാന്ത് ത്രിവേദി മടങ്ങി. മലയാളി താരം മുഹമ്മദ് ഇനാൻ ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജുവല്ല, പുറത്താകുക ആ 3 പേര്‍, വരുണും അക്സറും തിരിച്ചെത്തും, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ഡബ്ല്യുപിഎല്‍ 2026: രണ്ട് സ്ഥാനം, നാല് ടീമുകള്‍; പ്ലേ ഓഫിലേക്ക് ആരൊക്കെ? സാധ്യതകള്‍