17 മാസത്തെ ഇടവേളക്കുശേഷം വിക്കറ്റുകള്‍ കാറ്റില്‍പറത്തി വമ്പൻ തിരിച്ചുവരവുമായി ഇന്ത്യയുടെ അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്ക്

Published : Aug 27, 2025, 09:33 AM IST
Umran Malik Wickets

Synopsis

ബുച്ചി ബാബു ഇൻവിറ്റേഷനൽ ടൂർണമെന്റിൽ ഒഡിഷയ്‌ക്കെതിരെ തുടർച്ചയായ പന്തുകളിൽ വിക്കറ്റുകൾ വീഴ്ത്തി 17 മാസത്തെ ഇടവേളയ്ക്ക് ശേഷം ഉമ്രാൻ മാലിക് മത്സര ക്രിക്കറ്റിൽ തിരിച്ചെത്തി.

ശ്രീനഗര്‍: പതിനേഴ് മാസത്തെ ഇടവേളക്കുശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തി ഇന്ത്യയുടെ അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്. ബുച്ചി ബാബു ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്‍റില്‍ ഒഡിഷക്കെതിരെ തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് വിക്കറ്റെടുത്താണ് ഉമ്രാന്‍ മാലിക് തിരിച്ചുവരവ് ആഘോഷമാക്കിയത്. 2022ല്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ബൗളറെന്ന ഖ്യാതിയുമായി ഐപിഎല്ലില്‍ അരങ്ങേറിയ ഉമ്രാന്‍ മാലിക് 157 കിലോ മീറ്റര്‍ വരെ വേഗത്തില്‍ പന്തെറിഞ്ഞ് ഞെട്ടിച്ചിരുന്നു. ഐപിഎല്ലിലെ പ്രകടനത്തിന് പിന്നാലെ ഇന്ത്യക്കായി ടി20യിലും ഏകദിനത്തിലും ഉമ്രാന്‍ മാലിക് അരങ്ങേറി.

എന്നാല്‍ പിന്നീട് ഫോമില്ലായ്മയും പരിക്കും മൂലം ഇന്ത്യൻ ടീമില്‍ നിന്നും ഐപിഎല്‍ ടീമില്‍ നിന്നും പുറത്തായ ഉമ്രാന്‍ മാലിക് 2024 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ചശേഷം ആദ്യമായാണ് മത്സര ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. ഒഡിഷക്കെതിരായ മത്സരത്തിലെ തന്‍റെ ആദ്യ ഓവറിലെ അവസാന പന്തില്‍ ഒഡിഷ ഓപ്പണര്‍ ഓം മുണ്ഡെയുടെ വിക്കറ്റ് കാറ്റില്‍ പറത്തിയ ഉമ്രാന്‍ മാലിക് തന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഒഡിഷ ക്യാപ്റ്റൻ സുബ്രാന്‍ഷു സേനാപതിയുടെ പ്രതിരോധം പൊളിച്ച് മിഡില്‍ സ്റ്റംപ് വീഴ്ത്തി രണ്ടാം വിക്കറ്റും നേടി ഹാട്രിക്കിന് തൊട്ടടുത്തെത്തി.

 

എന്നാല്‍ ഹാട്രിക്ക് തികയ്ക്കാന്‍ ഉമ്രാന് കഴിഞ്ഞില്ല. ജമ്മു കശ്മീരിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഒഡിഷ ഒന്നാം ഇന്നിംഗ്സില്‍ 314 റണ്‍സെടുത്തു. മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ ഉമ്രാന്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. ജമ്മു കശ്മീരിനായി ആബിദ് മുഷ്താഖും വന്‍ഷജ് ശര്‍മയും നാലു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യക്കായി 10 ഏകദിനത്തില്‍ കളിച്ച ഉമ്രാന്‍ 13 വിക്കറ്റും എട്ട് ടി20യില്‍ നിന്ന് 11 വിക്കറ്റും നേടിയ ഉമ്രാന്‍ ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയെങ്കിലും പരിക്കിനെതുടര്‍ന്ന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ ഉമ്രാന് കഴിഞ്ഞിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സെമിയിൽ ഇംഗ്ലണ്ടിന്‍റെ വജ്രായുധത്തെ കരുതിയിരിക്കണം, സഞ്ജു കളിച്ചാൽ ഇന്ത്യക്ക് ഫൈനലിലെത്താം', മുന്നറിയിപ്പുമായി ഗവാസ്കര്‍
'അവന്‍ ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞവരൊക്കെ ഇപ്പോള്‍ എവിടെ'?, സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ച് ഗാംഗുലി