ദീപ്തി ചെയ്തതില്‍ തെറ്റില്ല! വിതുമ്പലോടെ ചാര്‍ലോട്ട് ഡീന്‍; വിവാദങ്ങള്‍ക്കിടയാക്കിയ റണ്ണൗട്ട് വീഡിയോ കാണാം

By Web TeamFirst Published Sep 25, 2022, 8:37 AM IST
Highlights

ലോര്‍ഡ്സില്‍ നടന്ന അവസാന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യന്‍ പേസര്‍ ജുലന്‍ ഗോസ്വാമിയെ വിജയത്തോടെ കരിയര്‍ അവസാനിപ്പിക്കാനും ടീം ഇന്ത്യക്ക് സാധിച്ചു.

ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുമ്പോള്‍ ചാര്‍ലോട്ട് ഡീനിന്റെ റണ്ണൗട്ടാണ്. ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെയാണ് 47 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഡീനിനെ ദീപ്തി റണ്ണൗട്ടാക്കുന്നത്. നാലാം പന്തില്‍ ഫ്രേയ ഡേവിസിനെതിരെ ദീപ്തി പന്തെറിയാന്‍ ഒരുങ്ങുമ്പോള്‍ ഡീന്‍ നോണ്‍സ്‌ട്രൈക്ക് ക്രീസില്‍ നിന്ന് വിട്ടിരുന്നു. ഇതോടെ ദീപ്തി ശര്‍മ ബെയ്ല്‍സ് ഇളക്കുകയായിരുന്നു. ഡീനിന് വിതുമ്പലോടെ ക്രീസ് കളം വിടേണ്ടി വന്നു. എന്നാല്‍ ട്വിറ്ററിലെ പല ട്വീറ്റുകളും ചൂണ്ടികാണിക്കുന്നത്. 

ലോര്‍ഡ്സില്‍ നടന്ന അവസാന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യന്‍ പേസര്‍ ജുലന്‍ ഗോസ്വാമിയെ വിജയത്തോടെ കരിയര്‍ അവസാനിപ്പിക്കാനും ടീം ഇന്ത്യക്ക് സാധിച്ചു. അവസാന മത്സരം കളിച്ച 39കാരി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 153 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രേണുക സിംഗാണ് ആതിഥേയരെ തകര്‍ത്തത്. എന്നാല്‍ ഡീനിന്റെ പുറത്താവല്‍ ചര്‍ച്ചയാവുമെന്നതില്‍ സംശയമൊന്നുമില്ല. വീഡിയോ കാണാം...

Here's what transpired pic.twitter.com/PtYymkvr29

— 𝗔𝗱𝗶𝘁𝘆𝗮 (@StarkAditya_)

എമി ജോണ്‍സ് (28), ഡാനിയേല വ്യാട്ട് (28), എമ്മ ലാംപ് (21), കെയ്റ്റ് ക്രോസ് (10), ഫ്രേയ ഡേവിസ് (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ഇംഗ്ലീഷ് താരങ്ങള്‍. താമി  ബ്യൂമോണ്ട് (8), സോഫിയ ഡങ്ക്ളി (7), ആലിസ് കാപ്സി (5), ഡാനിയേല വ്യാട്ട് (8), സോഫി എക്ലെസ്റ്റോണ്‍ (0), ഫ്രേയ കെംപ് (5) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. രേണുകയ്ക്ക് പുറമെ ജുലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയ്ക്ക് ഒരു വിക്കറ്റുണ്ട്.

നേരത്തെ, ദീപ്തി ശര്‍മ (68), സ്മൃതി മന്ഥാന (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ കെയ്റ്റ് ക്രോസാണ് തകര്‍ത്തത്. ഷെഫാലി വര്‍മ (0), യഷ്ടിക ഭാട്ടിയ (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരെ തുടക്കത്തില്‍ തന്നെ ക്രോസ് മടക്കിയയച്ചു. ഷെഫാലിയും യഷ്ടികയും ബൗള്‍ഡായപ്പോള്‍ ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ (3) ഫ്രേയ ഡേവിസിന് മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 29 എന്ന നിലയിലായി. 

ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടത്തിന് കലാശക്കളിയുടെ ആവേശം, മാറ്റങ്ങളുറപ്പ്; അകത്താര്? പുറത്താര്? അവസാന സാധ്യത അറിയാം

തുടര്‍ന്ന് ദീപ്തി- മന്ഥാന സഖ്യമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മന്ഥാനയെ പുറത്താക്കി ക്രോസ് ഒരിക്കല്‍കൂടി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയവരില്‍ പൂജ വസ്ത്രകര്‍ (22) മാത്രമാണ് രണ്ടക്കം കണ്ടത്. ദയാലന്‍ ഹേമലത (2), ഗോസ്വാമി (0), രേണുക സിംഗ് (0), രാജേശ്വരി ഗെയ്കവാദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദീപ്തി പുറത്താവാതെ നിന്നു. ഏഴ് ബൗണ്ടറികള്‍ ദീപ്തിയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു.

click me!