റസ്സലടിയില്‍ ഓസീസ് വീണു! അവസാന ടി20യില്‍ വിന്‍ഡീസിന് കൂറ്റന്‍ ജയം; റുതര്‍ഫോര്‍ഡിനും അര്‍ധ സെഞ്ചുറി

Published : Feb 13, 2024, 05:40 PM IST
റസ്സലടിയില്‍ ഓസീസ് വീണു! അവസാന ടി20യില്‍ വിന്‍ഡീസിന് കൂറ്റന്‍ ജയം; റുതര്‍ഫോര്‍ഡിനും അര്‍ധ സെഞ്ചുറി

Synopsis

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഗംഭീരമായിട്ടാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഓസീസ് ഓപ്പണര്‍മാര്‍ക്കായി.

പെര്‍ത്ത്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയക്ക് 37 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. പെര്‍ത്തില്‍ 221 റണ്‍സ് വിജയക്ഷ്യം പിന്തുര്‍ന്ന ഓസീസിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനാണ് സാധിച്ചത്. ഡേവിഡ് വാര്‍ണര്‍ (81) മാത്രമാണ് ഓസീസ് നിരയില്‍ ചെറുത്തുനിന്നത്. റൊമാരിയോ ഷെഫേര്‍ഡ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആന്ദ്രേ റസ്സല്‍ (29 പന്തില്‍ 71), ഷെഫാനെ റുതര്‍ഫോര്‍ഡ് (40 പന്തില്‍ പുറത്താവാതെ 67) എന്നിവരുടെ ഇന്നിംഗ്‌സാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്സ്‌കോറിലേക്ക് നയിച്ചത്. വിന്‍ഡീസ് ജയിച്ചെങ്കിലും ഓസീസ് പരമ്പര 2-1ന് സ്വന്തമാക്കി.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ഗംഭീരമായിട്ടാണ് തുടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഓസീസ് ഓപ്പണര്‍മാര്‍ക്കായി. എന്നാല്‍ മിച്ചര്‍ മാര്‍ഷിനെ (17) പുറത്താക്കി അകെയ്ല്‍ ഹൊസെയ്‌ന് വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ആരോണ്‍ ഹാര്‍ഡി (16), ജോഷ് ഇന്‍ഗ്ലിസ് (1), ഗ്ലെന്‍ മാക്‌സ്‌വെല്‍ (12) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഇതിനിടെ വാര്‍ണറും മടങ്ങിയത് തിരിച്ചടിയായി. 49 പന്തുകള്‍ നേരിട്ട വാര്‍ണര്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും നേടി. ടിം ഡേവിഡ് (19 പന്തില്‍ 41), മാത്യു വെയ്ഡ് (7) പുറത്താവാതെ നിന്നു. റൊമാരിയോ ഷെഫേര്‍ഡ്, റോസ്റ്റണ്‍ ചേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഓര്‍മിപ്പിക്കല്ലെ പൊന്നേ..! ടി20 ലോകകപ്പില്‍ കോലിക്കെതിരെ എറിഞ്ഞ ഓവറിനെ കുറിച്ച് പാക് താരം മുഹമ്മദ് നവാസ്

നേരത്തെ, തകര്‍ച്ചയോടെയാണ് വിന്‍ഡീസ് തുടങ്ങിയത്. 2.5 ഓവറില്‍ സന്ദര്‍ശകര്‍ മൂന്നിന് 17 എന്ന നിലയില്‍ തകര്‍ന്നു. ആദ്യ ഓവറില്‍ തന്നെ ജോണ്‍സണ്‍ ചാര്‍ലസിനെ (4) സേവ്യര്‍ മടക്കി. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ നിക്കോളാസ് പുരാനും (1) പവലിയനില്‍ തിരിച്ചെത്തി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിനായിരുന്നു വിക്കറ്റ്. മൂന്നാം ഓവറില്‍ കെയ്ല്‍ മയേഴ്‌സും (11) വീണു. തുടര്‍ന്ന് റോസ്റ്റണ്‍ ചേസ് (37) - റോവ്മാന്‍ പവല്‍ (21) സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പത്ത് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ഇരുവരും മടങ്ങി. ചേസിനെ സാംപ ബൗള്‍ഡാക്കി. പവലാവട്ടെ ആരോണ്‍ ഹാര്‍ഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് വിക്കറ്റ് നല്‍കി. ഇതോടെ അഞ്ചിന് 79 എന്ന നിലയിലായി വിന്‍ഡീസ്.

വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച കൂട്ടുകെട്ട്! റസ്സല്‍-ഷെഫാനെ സഖ്യം സ്വന്തമാക്കിയത് ലോക റെക്കോഡ്

പിന്നീടായിരുന്നു വിന്‍ഡീസിനെ രക്ഷിച്ച കൂട്ടുകെട്ട്. റുതര്‍ഫോര്‍ഡ് - റസ്സല്‍ സഖ്യം 139 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറിലാണ് കൂട്ടുകെട്ട് പൊളിയുുന്നത്. സാംപയെറിഞ്ഞ മത്സരത്തിലെ 19-ാം ഓവറില്‍ 28 റണ്‍സാണ് റസ്സല്‍ അടിച്ചെടുത്തത്.  ഇതില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടും. 29 ന്തുകള്‍ മാത്രം നേരിട്ട റസ്സല്‍ ഏഴ് സിക്‌സും നാല് ഫോറും നേടി. റുതര്‍ഫോര്‍ഡിന്റെ അക്കൗണ്ടില്‍ അഞ്ച് വീതം സിക്‌സും ഫോറുമുണ്ടായിരുന്നു. റൊമാരിയോ ഷെഫോര്‍ഡ് (2) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി സേവ്യര്‍ ബാര്‍ലെറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍ ആഡം സാംപ നാല് ഓവറില്‍ 65 റണ്‍സാണ് വിട്ടുകൊടുത്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍