ബിന്നി മിന്നി, വിന്‍ഡീസിനെ തകര്‍ത്ത് സെമിയിലെത്തി ഇന്ത്യ ലെജന്‍ഡ്സ്, സെമിയിൽ എതിരാളികള്‍ പാകിസ്ഥാന്‍

Published : Jul 30, 2025, 08:23 AM ISTUpdated : Jul 30, 2025, 08:25 AM IST
Inida Champions Win

Synopsis

ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ചാമ്പ്യൻസ് സെമിയിലെത്തി. 

ലണ്ടൻ: ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തില്‍ വിന്‍ഡീസിനെതിരെ തകർ‍പ്പൻ ജയവുമായി സെമിയിലെത്തി ഇന്ത്യ ചാമ്പ്യൻസ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിന്‍ഡീസ് ചാമ്പ്യൻസിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ചാമ്പ്യൻസ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ചാമ്പ്യൻസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ചാമ്പ്യൻസ് 13.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 43 പന്തില്‍ 74 റണ്‍സെടുത്ത കെയ്റോണ്‍ പൊള്ളാര്‍ഡും 21 പന്തില്‍ 20 റണ്‍സെടുത്ത ഡ്വയിന്‍ സ്മിത്തും മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്.

 

മറുപടി ബാറ്റിംഗില്‍ 21 പന്തില്‍ പുറത്താകാതെ 50 റണ്‍സടിച്ച സ്റ്റുവര്‍ട്ട് ബിന്നിയും 7 പന്തിൽ പുറത്താകാതെ 21 റണ്‍ടിച്ച യൂസഫ് പത്താനും 11 പന്തിൽ 21 റണ്‍സെടുത്ത ക്യാപ്റ്റൻ യുവരാജ് സിംഗും 18 പന്തില്‍ 25 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങിയത്.വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യം 13.2 ഓവറില്‍ ഇന്ത്യ മറികടന്നു.40 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ ജയത്തോടെ ഇന്ത്യ നെറ്റ് റണ്‍ റേറ്റില്‍( -0.558) ഇംഗ്ലണ്ട് ചാമ്പ്യൻസിനെ(-0.809) പിന്തള്ളി നാലാമത് എത്തിയാണ് സെമിയിലേക്ക് യോഗ്യത നേടിയത്.

 

ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. നേരത്തെ പാകിസ്ഥാനെതിരായ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പിന്‍മാറിയതിനാല്‍ ലഭിച്ച ഒരു പോയന്‍റ് അടക്കം മൂന്ന് പോയന്‍റുമായാണ് ഇന്ത്യ നാലാം സ്ഥാനക്കാരായി സെമിയിലെത്തിയത്. എന്നാല്‍ സെമിയിലും പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാ പാകിസ്ഥാൻ തന്നെയാണ് ഇന്ത്യയുടെ എതിരാികള്‍. ഇതോടെ ഇന്ത്യൻ ടീം ഇനി എന്ത് നിലപാടെടുക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

പഹല്‍ഗാം ഭീകരാക്രമണം നടന്നപ്പോള്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ഷഹീദ് അഫ്രീദി നയിക്കുന്ന പാക് ടീമിനെതിരെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ചാമ്പ്യൻസ് താരമായ ശിഖര്‍ ധവാന്‍ പിന്‍മാറിയതിന് പിന്നാലെയാണ് യുവരാജ് സിംഗ്, സുരേഷ് റെയ്ന, യൂസഫ് പത്താന്‍ അടക്കമുള്ളവര്‍ പിന്‍മാറിയത്. തുടര്‍ന്നായിരുന്നു സംഘാടകര്‍ മത്സരം ഉപേക്ഷിച്ചത്. സെമിയില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ പാകിസ്ഥാന്‍ ഫൈനലിലെത്തും.രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസും ഓസ്ട്രേലിയ ചാമ്പ്യൻസും ഏറ്റുമുട്ടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്