
വിവാഹച്ചടങ്ങിനിടെ പതിനാറുകാരന്‍ വെടിയേറ്റ് മരിച്ചു, കൊലപാതകമെന്ന് കുടുംബം. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. പതിനാറുകാരനെ കരുതിക്കൂട്ടി കൊല ചെയ്തതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പത്താം ക്ലാസുകാരനായ ധര്‍മേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്. പോയിന്‍റ് ബ്ലാങ്കിലായിരുന്നു പതിനാറുകാരന് വെടിയേറ്റതെന്നും കുടുംബം ആരോപിക്കുന്നു. ആഗ്രയിലെ ഖാന്‍ദുലി മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം.
സിസിടിവി ഫൂട്ടേജുകളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിസിടിവി ഫൂട്ടേജുകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനായി രാജസ്ഥാനില്‍ നിന്ന് എത്തിയതായിരുന്നു ധര്‍മേന്ദ്ര.
വിരമിച്ച സൈനികന്‍റെ തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തിരിക്കുന്നത്. ആരോപണ വിധേയനായ പത്തൊമ്പതുകാരനായ വിവേകിന് കാണാനായി കൊടുത്തതായിരുന്നു ഈ തോക്കെന്നാണ് വിവരം. അബദ്ധത്തില്‍ വെടിയുതിര്‍ത്താവാമെന്നാണ് സംശയം. തോക്കിന്‍റെ ട്രിഗര്‍ വലിച്ചത് വിവേകാണെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam