
ഭോപ്പാൽ: ഏഴ് വയസുകാരൻ പൊതുവഴിയിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ദളിത് കുട്ടികളെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തിയതിന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമാണ് ഈ പ്രശ്നം.
ഭാൻഗഡ് ഗ്രാമവാസിയായ ഉമേഷ് സിംഗിന്റെ ഏഴ് വയസുകാരനായ മകനാണ് പൊതുവഴിയിൽ മൂത്രമൊഴിച്ചത്. മോഹർ സിംഗ് എന്ന് പേരായ ഇവരുടെ അയൽവാസി ഇതിനെതിരെ ഉമേഷ് സിംഗിനോട് ദേഷ്യപ്പെട്ടു. മകൻ തുറസായ സ്ഥലത്ത് ഇനി മൂത്രമൊഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതരായ ഉമേഷും പിതാവ് രാം സിംഗും വടിയുമായി മോഹറിന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ മർദ്ദിച്ചു. ഇതിനിടയിലാണ് മോഹറിന്റെ 18 മാസം മാത്രം പ്രായമുള്ള മകൻ ഭഗവാന് തലയ്ക്ക് മർദ്ദനമേറ്റത്. സംഭവസ്ഥലത്ത് തന്നെ കുഞ്ഞ് മരിച്ചു.
ഗ്രാമവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉമേഷിനെയും രാം സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തുറസായ സ്ഥലത്ത് മൂത്രമൊഴിച്ചതല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇരു കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കാരണമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam