
ലഖ്‌നൗ: ആറു വര്‍ഷത്തോളം സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. യു.പിയിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. പിതാവിന്‍റെ നിരന്തര പീഡനത്തില്‍ പെണ്‍കുട്ടി മൂന്നു തവണ ഗര്‍ഭിണിയായി. രണ്ടു തവണ പിതാവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. 19 വയസ്സുള്ള പെണ്‍കുട്ടി ഇപ്പോള്‍ സ്വന്തം അച്ഛനില്‍ രണ്ടുമാസം മുന്‍പ് പ്രസവിക്കുകയും ചെയ്തു.
എന്നാല്‍ വെള്ളിയാഴ്ച ഓട്ടോ ഡ്രൈവര്‍ കൂടിയായ പിതാവ് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി പ്രതിഷേധിച്ചു. പോലീസിനെ വിളിക്കുകയും ചെയ്തു. ഇതോടെയാണ് പിതാവ് അറസ്റ്റിലായത്. മകള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന കാര്യം അമ്മയ്ക്കും അറിവുണ്ടായിരുന്നു.
എന്നാല്‍ ഭയവും ഭര്‍ത്താവിന്‍റെ ഉപദ്രവും സമൂഹത്തില്‍ നിന്നു നേരിടുന്ന അപമാനവും കാരണം അമ്മ ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. അമ്മ ഒരിക്കലും പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പെണ്‍കുട്ടി പ്രസവിച്ചതോടെ പെണ്‍കുട്ടിയുടെ കാമുകന്‍റെ മേല്‍ കുറ്റംചാരി അയാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു.
ഏതാനും ദിവസം ഭര്‍തൃവീട്ടില്‍ താമസിച്ച ശേഷം മാതാപിതാക്കളുടെ അടുത്ത് കുറച്ചുദിവസം താമസിക്കാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയമാണ് പിതാവ് വീണ്ടും മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പിതാവിനെതിരെ മനപൂര്‍വ്വം ഉപദ്രവിക്കല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam