
ദില്ലി: ദില്ലിയിൽ 22 വയസ്സുകാരി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ തൊഴിൽ സ്ഥാപനം നടത്തുന്ന മുകേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലത്ത് വീണ പെൺകുട്ടിയെ ഇയാൾ ചുമലിൽ എടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ശനിയാഴ്ച്ച രാവിലെയാണ് 22 വയസുകാരിയെ ഷാകൂർപൂരിനടുത്തുള്ള ചവറു കൂനയ്ക്കരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിൽ കേസെടുത്ത പൊലീസ് ഷാകുർപൂരിലുള്ള കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് യുവതി നിലത്ത് വീഴുന്നതിൻറെയും, അതേ കെട്ടിടത്തിൽ നിന്ന് ഇറങ്ങി വന്ന രണ്ടു പേർ യുവതിയെ എടുത്തു കൊണ്ടു പോകുന്നതിൻറെയും ദൃശ്യങ്ങൾ കണ്ടെടുത്തു.
ഝാർഖണ്ഡിൽ നിന്ന് ദില്ലിയിലേക്ക് ജോലി തേടിയെത്തിയതാണ് യുവതി. ദില്ലിയിൽ തൊഴിൽ സ്ഥാപനം നടത്തുന്ന മുകേഷ് കുമാറിമനെയാണ് ദൃശ്യങ്ങളിൽ കണ്ടത്. ഇയാളെ കാണാമയി ആണ് യുവതി ഷാകൂർ പൂറിലെത്തിയത് എന്ന് പൊലീസ് പറഞ്ഞു. ശമ്പളത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് യുവതിയെ കെട്ടിടത്തിൽ നിന്നും തള്ളിയിടുന്നതിലേക്ക് നയിച്ചത് എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മുകേഷ് കുമാർനെ പൊലീസ് ലക്നൗ - ആഗ്ര ഹൈവേയിൽ വച്ച് പിടികൂടി. സംഭവത്തിന് ശേഷം കുടുംബത്തോടൊപ്പം സ്ഥലം വിടാൻ ഒരുങ്ങുകയായിരുന്നു മുകേഷ്. ദൃശ്യങ്ങളിൽ ഇയാൾക്കൊപ്പം കണ്ട ജിതൻ എന്നയാളും പൊലീസ് പിടിയിലായി. കൊലപാതക കുറ്റത്തിന് കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam