ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ 50കാരന് ബന്ധുവിനെ കുത്തിയ കേസിൽ കഠിന തടവ് ശിക്ഷ

Published : Jan 19, 2025, 08:12 AM ISTUpdated : Jan 19, 2025, 08:13 AM IST
ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ 50കാരന് ബന്ധുവിനെ കുത്തിയ കേസിൽ കഠിന തടവ് ശിക്ഷ

Synopsis

മാതൃസഹോദരിയുടെ പുത്രിയായ ജോയിയുടെ ഭാര്യ നൽകിയ കേസ് പിൻവലിക്കാത്തതിലുള്ള മുൻവിരോധത്തെ തുടർന്നാണ് ഇയാൾ ബന്ധുവിനെ ഭാര്യയും ഭാര്യാമാതാവും മക്കളും നോക്കി നിൽക്കെ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചത്

ഇടുക്കി: ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബന്ധുവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ കഠിന തടവ് ശിക്ഷ. കട്ടപ്പന അമ്പലക്കവല സ്വദേശി പോത്തൻ എന്നറിയപ്പെടുന്ന അഭിലാഷിനെ(50) ആണ് മൂന്നു വർഷം കഠിന തടവിന് ശിക്ഷിച്ചത്. അയൽവാസിയും ബന്ധുവുമായ മുകുളേൽ ജോയിയെ (52)കുത്തി പരിക്കേല്പിച്ച കേസിലാണ് ശിക്ഷ.  

തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജ് പി.എൻ സീതയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം. അഭിലാഷിന്റെ മാതൃസഹോദരിയുടെ പുത്രിയായ ജോയിയുടെ ഭാര്യ അഭിലാഷിനെതിരെ കേസ് നൽകിയിരുന്നു. ഇത് പിൻവലിക്കാത്തതിലുള്ള മുൻവിരോധത്തെ തുടർന്നാണ് അഭിലാഷ് ജോയിയെ ഭാര്യയും ഭാര്യാമാതാവും മക്കളും നോക്കി നിൽക്കെ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചത്. കേസിൽ പ്രോസീക്യൂഷൻ എട്ട് സാക്ഷികളെ വിസ്തരിച്ചു 11 രേഖകൾ സമർപ്പിച്ചു. 

'ഡിസൈൻ മികവ് പിന്നെ ഭാഗ്യവും', കാട്ടുതീയെ അതിജീവിച്ച ലോസാഞ്ചലസിലെ ഈ വീട് വൈറലാണ്

കേസിൽ പ്രോസീക്യൂഷനു വേണ്ടി അഡിഷണൽ പ്രോസീക്യൂട്ടർ അഡ്വ. വി. എസ് അഭിലാഷ് ഹാജരായി. കട്ടപ്പന സ്റ്റേഷൻ ഓഫീസർ ആയിരുന്ന സന്തോഷ്‌ സജീവാണ് കുറ്റപത്രം സമർപ്പിച്ചത്. എ.എസ് ഐ .ഷാജി പ്രോസീക്യൂഷൻ സഹായിയായി. കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പോത്തൻ നിലവിൽ സ്വന്തം ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരവെയാണ് പുതിയ ശിക്ഷ ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ