ചാക്കിലെഴുതിയത് ബീഡി, തുറന്നപ്പോൾ ആര്‍പിഎഫ് ഞെട്ടി, പാലക്കാട്ട് പിടിച്ചത് 570 കിലോ നിരോധിത പുകയില ഉൽപ്പന്നം

Published : Jun 01, 2022, 05:03 PM ISTUpdated : Jun 01, 2022, 05:15 PM IST
ചാക്കിലെഴുതിയത് ബീഡി, തുറന്നപ്പോൾ ആര്‍പിഎഫ് ഞെട്ടി, പാലക്കാട്ട് പിടിച്ചത് 570 കിലോ നിരോധിത പുകയില ഉൽപ്പന്നം

Synopsis

റെയിൽവേ സ്റ്റേഷനിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 570 കിലോയോളം തൂക്കം വരുന്ന ഉത്പന്നങ്ങൾക്ക്  25 ലക്ഷം മാർക്കറ്റിൽ വിലവരും

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 570 കിലോയോളം തൂക്കം വരുന്ന ഉത്പന്നങ്ങൾക്ക് 25 ലക്ഷം മാർക്കറ്റിൽ വിലവരും. ഷാലിമാറിൽ നിന്ന് പാലക്കാട് കൊണ്ട് വന്നവയാണ് പിടിയിലായത്. ആര്‍പിഎഫ്, എക്സൈസ് പരിശോധനയിലായ വലിയ കടത്ത് തടഞ്ഞ് സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തത്.

ആറന്മുളയിൽ ബധിരയും മൂകയുമായ യുവതിയും മകളും മരിച്ച സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ

ചാക്കുകളിൽ ബീഡി എന്ന പേരിൽ എത്തിയ പാർസൽ സംശയം തോന്നിയപ്പോഴാണ് തുറന്നു പരിശോധിച്ചത്. തുടര്‍ന്നാണ് സമാന പാര്‍സലുകളിൽ നിന്നായി 570 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾ പാലക്കാട് എക്സൈസിന് കൈമാറി. ബംഗാളിൽ നിന്നാണ് പാർസൽ അയച്ചിരിക്കുന്നത്.ചാക്കുകളിൽ രേഖപ്പെടുത്തിയ വിലാസത്തെ കുറിച്ച് അന്വേഷണം തുടങ്ങി.. ഇത്രയും അധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്, സമീപകാലങ്ങളിലെ വലിയ വേട്ടകളിലൊന്നാണ്.

ഗുണ്ടകളെ വാടകയ്ക്കെടുത്ത് ഭ‍ർത്താവിന്റെ കാമുകിയെ കൂട്ടബലാത്സം​ഗം ചെയ്യിച്ച് ഭാര്യ, ദൃശ്യം പക‍ർത്തി, ഭീഷണി

ഹൈദരാബാദ്: ഭ‍ർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച സ്ത്രീ ​ഗുണ്ടകളെ വാടകയ്ക്കെടുത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് അതിക്രൂരകൃത്യം. ഭ‍ർത്താവിന്റെ കാമുകിയെന്ന് സംശയിക്കുന്ന യുവതിയെ ബലാത്സം​ഗം ചെയ്യാനും അത് പൂ‍ർണ്ണമായും വീഡിയോയിൽ പക‍ർത്താനുമാണ് ഇവ‍ർ ​ഗുണ്ടകളെ ഏ‍ർപ്പാടാക്കിയത്. യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ​ആക്രണം നടത്തിയത്. കൂട്ടബലാത്സം​ഗത്തിന്റെ ദൃശ്യങ്ങൾ ഇവർ പകർത്തുകയും പുറംലോകമറിയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

കോട്ടയത്ത് പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസിക്കെതിരെ പരാതി

വ്യാഴാഴ്ച (മെയ് 26) പടിഞ്ഞാറൻ ഹൈദരാബാദിലെ പ്രാന്തപ്രദേശമായ കൊണ്ടാപൂരിലെ ശ്രീരാംനഗർ കോളനിയിലാണ് സംഭവം. ഭർത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയോട് പ്രതികാരം ചെയ്യാൻ മുഖ്യപ്രതി ഗായത്രി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ഗായത്രിയുടെ ഭർത്താവ് ശ്രീകാന്തും യുവതിയും സുഹൃത്തുക്കളായി. യുവതി ദമ്പതികളുടെ വീട്ടിൽ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു, കൂടാതെ 2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ അവിടെ താമസിച്ചു.

എന്നാൽ, ഭർത്താവും യുവതിയും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് ഗായത്രി സംശയിച്ചു തുടങ്ങിയതോടെ കാര്യങ്ങൾ വഷളായി. ​ഗായത്രിയുടെ സ്വഭാവത്തിൽ മാറ്റം വന്ന് തുടങ്ങിയതോടെ യുവതി വീട്ടിൽ നിന്ന് മാറി. മെയ് 26 ന് ഗായത്രി തന്നെ വീട്ടിലേക്ക് ക്ഷണിച്ചുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അവിടെ എത്തിയപ്പോൾ അഞ്ച് വാടക ഗുണ്ടകൾ അവളെ കൂട്ടബലാത്സംഗം ചെയ്തു. 

പുരുഷന്മാർ ഈ പ്രവൃത്തി ചിത്രീകരിക്കുകയും ചെയ്തു. എന്നാൽ യുവതിയെ വിട്ടയക്കുന്നതിന് മുമ്പ്, പൊലീസിനെ സമീപിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയിൽ മുഖ്യപ്രതി ഗായത്രി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

പ്രതീകാത്മക ചിത്രം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്