15കാരിയെ അഞ്ച് മാസം പീഡിപ്പിച്ചു, കേസിൽ 17 പ്രതികൾ, ബെംഗളുരുവിൽ ബന്ധുവടക്കം എട്ട് പേർ അറസ്റ്റിൽ

By Web TeamFirst Published Feb 2, 2021, 11:21 AM IST
Highlights

ജില്ലാ ശിശുക്ഷേമ വകുപ്പ് നൽകിയ പരാതിയെ തുടർന്ന് ജനുവരി 30നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 17 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ബെംഗളുരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് മാസത്തോളം തുടർച്ചയായി ബലാത്സംഗം ചെയ്യുകയും കൈമാറുകയും ചെയ്ത സംഭവത്തിൽ  ബെംഗളുരുവിൽ എട്ട് പേർ അറസ്റ്റിൽ. ചിക്കമംഗ്ലൂരിലാണ് 15കാരിയെ ബലാത്സംഗം ചെയ്യുകയും കൈമാറുകയും ചെയ്തത്. അറസ്റ്റ് ചെയ്ത എട്ട് പേരിൽ പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയും ഉൾപ്പെടും. 

ജില്ലാ ശിശുക്ഷേമ വകുപ്പ് നൽകിയ പരാതിയെ തുടർന്ന് ജനുവരി 30നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 17 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 17 പേരാണ് അ‍ഞ്ച് മാസമായി കുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിലെ പ്രധാനപ്രതി പെൺകുട്ടിയുടെ ബന്ധുവായ സ്ത്രീയാണ്. 

ക്രഷിംഗ് യൂണിറ്റ് ജോലി ചെയ്യുന്ന പെൺകുട്ടി ഗിരീഷ് എന്നയാളുമായി സൗഹൃദത്തിലായിരുന്നു. ഇയാൾ പെൺകുട്ടിയെ പീഡിപ്പിപ്പിച്ചു. പെൺകുട്ടിയുടെ നമ്പർ അഭി എന്നയാൾക്ക് നൽകുകയും അയാളും കുട്ടിയെ ബലാത്സംഗം ചെയ്യുകയുമുണ്ടായി. ഇയാൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തുകയും ഇതുവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് അഭിയുടെ സുഹൃത്തും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. 

വർഷങ്ങൾക്ക് മുമ്പ് അമ്മ മരിച്ചുപോയ പെൺകുട്ടി മുഖ്യപ്രതിയായ ബന്ധുവിന്റെ കൂടെയായിരുന്നു താമസം. സ്ത്രീയ്ക്ക് കുട്ടി നിരന്തരമായി ബലാത്സംഗം ചെയ്യപ്പെടുന്നത് അറിയാമായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അഭി, ഗിരീഷ്, വികാസ്, മണികണ്ഠ, സമ്പത്ത്, അശ്വദ്ഗൗഡ, രാജേഷ്, അമിത്, സന്തോഷ്, ദീക്ഷിദ്, സന്തോഷ്, നിരഞ്ജൻ, നാരായണ ഗൗഡ, യോഗേഷ്, എംജിആർ ക്രഷർ ഉടമ, പെൺകുട്ടിയുടെ ബന്ധു എന്നിവരാണ് തിരിച്ചറിഞ്ഞ പ്രതികൾ. 

click me!