നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, കാപ്പ ചുമത്തിയതോടെ നാട് വിട്ടു; യുവാവിനെ പൊക്കി പൊലീസ്

Published : Jul 20, 2022, 10:36 PM IST
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, കാപ്പ ചുമത്തിയതോടെ നാട് വിട്ടു; യുവാവിനെ പൊക്കി പൊലീസ്

Synopsis

കൊലപാതക ശ്രമം, സംഘം ചേർന്നുള്ള ആക്രമണം, വീട് കയറി അക്രമം, ലഹരി മരുന്ന് കച്ചവടം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്.

വള്ളികുന്നം: ആലപ്പുഴ ജില്ലയില്‍ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലില്‍ അടച്ചു. വള്ളികുന്നം കടുവിനാൽ ഷീലാലയത്തിൽ സഞ്ചുവിനെ (സച്ചു–30) ആണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. 2015 മുതൽ ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

കൊലപാതക ശ്രമം, സംഘം ചേർന്നുള്ള ആക്രമണം, വീട് കയറി അക്രമം, ലഹരി മരുന്ന് കച്ചവടം തുടങ്ങി ഒട്ടേറെ കേസുകളില്‍ പലതവണ പ്രതിയായിട്ടുണ്ട് സഞ്ചു. വള്ളികുന്നം, നൂറനാട് കുറത്തിക്കാട്, മലപ്പുറം ജില്ലയിലെ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ ക്രിമിനൽ കേസുകളിലും നൂറനാട് എക്സൈസ് കേസിലും ഇയാള്‍ ഉൾപ്പെട്ടിട്ടുണ്ട്. 

ആലപ്പുഴ ജില്ലയിൽ കാപ്പ ചുമത്തിയപ്പോൾ നാടുവിട്ട പ്രതി മലപ്പുറം വളാഞ്ചേരിയിൽ ഒരു കൊലപാതകശ്രമകേസിൽ മലപ്പുറം പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് അവിടെ നിന്നും കഴിഞ്ഞ ദിവസം വള്ളികുന്നം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. 

സ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുടെ പട്ടിക തയാറാക്കിയിട്ടുള്ളതായും സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുക്കുന്നതിന് റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയദേവൻ അറിയിച്ചു. എസ്ഐ ഗോപകുമാർ സിപിഒമാരായ ജിഷ്ണു, ലാൽ, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Read More :  മുൻ സിപിഎം നേതാവിനെ നാടുകടത്തി, സ്പിരിറ്റ് കേസ് പ്രതി അത്തിമണി അനിലിന് പാലക്കാട് പ്രവേശന വിലക്ക്  

യുവാവിനെ കാർ കയറ്റിയും മർദ്ദിച്ചും കൊല്ലാൻ ശ്രമം, നാല് പേർ പാലക്കാട് അറസ്റ്റിൽ 

പാലക്കാട് : യുവാവിനെ കാർ കയറ്റിയും മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഉബൈദുള്ള മുഹമ്മദ് യൂസഫ്, ഫൈസൽ, മേപ്പറമ്പ് സ്വദേശി അർഷാദ്, എന്നിവരാണ് അറസ്റ്റലായത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 

തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ പുതുപ്പള്ളിത്തെരുവിലെത്തി സംഘം മർദിച്ചു. കത്തി ഉപയോഗിച്ചും കരിങ്കല്ലുകൊണ്ട് മർദിച്ചും സംഘം നിഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. പ്രതികൾ ചേർന്ന് കഴുത്തിൽ ബെൽറ്റിട്ട് കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ നിഷാദിനെ കാർ കയറ്റിക്കൊല്ലാൻ ശ്രമിച്ചു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് വാഹനത്തിന്റെ ഡോർ തുറന്ന് വാഹനം തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം