മദ്യവും മയക്കുമരുന്നും വാങ്ങാൻ കുടുംബസ്വത്ത് വിറ്റ അച്ഛനെ ആൺമക്കൾ കല്ലെറിഞ്ഞ് കൊന്നു

Published : Sep 17, 2019, 12:07 PM IST
മദ്യവും മയക്കുമരുന്നും വാങ്ങാൻ കുടുംബസ്വത്ത് വിറ്റ അച്ഛനെ ആൺമക്കൾ കല്ലെറിഞ്ഞ് കൊന്നു

Synopsis

ഏറ്റവും ഒടുവിൽ ഫത്തേപ്പൂർ ജില്ലയിലുള്ള സ്ഥലമാണ് 2.7 ലക്ഷം രൂപയ്ക്ക് കാബ്രി ചൗഹാൻ വിറ്റത്

അലഹബാദ്: കുടുംബ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അച്ഛനെ ആൺമക്കൾ കൊലപ്പെടുത്തി. ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം.  48കാരനായ കാബ്രി ചൗഹാനാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാവിലെയാണ് കാബ്രി ചൗഹാന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്. ഇദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും വലിയ തോതിൽ അടിമപ്പെട്ടിരുന്നു. മദ്യവും മയക്കുമരുന്നും വാങ്ങാൻ കുടുംബ സ്വത്തുക്കൾ വിൽക്കുന്നത് പതിവായതോടെയാണ് മക്കളായ ഗുലാബ് സിംഗ്(30), ദിനേഷ് സിംഗ്(25) എന്നിവർ ചേർന്ന് അച്ഛനെ കൊലപ്പെടുത്തിയത്.

ഏറ്റവും ഒടുവിൽ ഫത്തേപ്പൂർ ജില്ലയിലുള്ള സ്ഥലമാണ് 2.7 ലക്ഷം രൂപയ്ക്ക് കാബ്രി ചൗഹാൻ വിറ്റത്. ഇതിൽ കുപിതരായ മക്കൾ ചൗഹാനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. പൊലീസ് പിടിയിലായ പ്രതികൾ കുറ്റം സമ്മതിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ