ബന്ധുക്കളുടെ മുന്നിൽ വച്ചുള്ള തർക്കമൊഴിവാക്കാൻ പുറത്തിറങ്ങി, കാറിലെ തർക്കത്തിനിടെ മീരയെ വെടിവച്ചു

Published : Nov 16, 2023, 10:28 AM IST
ബന്ധുക്കളുടെ മുന്നിൽ വച്ചുള്ള തർക്കമൊഴിവാക്കാൻ പുറത്തിറങ്ങി, കാറിലെ തർക്കത്തിനിടെ മീരയെ വെടിവച്ചു

Synopsis

ഹോണ്ട ഒഡിസി കാറിനുള്ളില്‍ വച്ച് ഹാന്‍ഡ് ഗണ്‍ വച്ച് നിരവധി തവണ വെടിവച്ച ശേഷമാണ് അമൽ പള്ളിക്ക് സമീപത്തെ പാർക്കിംഗ് സ്ഥലത്ത് കാർ നിർത്തിയത്. ദുരൂഹ സാഹചര്യത്തില്‍ കാർ കണ്ട സമീപവാസികളാണ് പൊലീസിനെ വിളിച്ചത്.

ഷിക്കാഗോ: ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് ഭർത്താവിന്റെ വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ദേസ് പ്ലെയിന്‍സ് പൊലീസ്. ബന്ധുക്കളുടെ മുന്നിൽ വച്ച് വാക്കേറ്റം കൈവിട്ട് പോകാതിരിക്കാന്‍ വേണ്ടി നടത്തിയ ശ്രമമാണ് അമൽ മീരയെ വെടിവയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള തർക്കമുണ്ടായതിന് പിന്നാലെയാണ് ഇരുവരും വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. വീട്ടിൽ ബന്ധുക്കളുടെ മുന്നില്‍ വച്ചുള്ള തർക്കമൊഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്.

കാറില്‍ വച്ചും വാക്ക് തർക്കം തുടർന്നതോടെ പിന്‍സീറ്റിലിരുന്ന മീരയ്ക്ക് നേരെ ലൈസന്‍സുള്ള തോക്ക് വച്ച് വെടിയുതിർത്തു. ഹോണ്ട ഒഡിസി കാറിനുള്ളില്‍ വച്ച് ഹാന്‍ഡ് ഗണ്‍ വച്ച് നിരവധി തവണ വെടിവച്ച ശേഷമാണ് അമൽ പള്ളിക്ക് സമീപത്തെ പാർക്കിംഗ് സ്ഥലത്ത് കാർ നിർത്തിയത്. ദുരൂഹ സാഹചര്യത്തില്‍ കാർ കണ്ട സമീപവാസികളാണ് പൊലീസിനെ വിളിച്ചത്.

തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് സംഭവത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. വീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ കാറിൽ വച്ച് അമൽ മീരയെ ഭീഷണിപ്പെടുത്തിയ ശേഷമാണ് വെടിവച്ചത്. 9എംഎം ഹാന്‍ഡ് ഗണ്‍ ആയിരുന്നു ആക്രമണത്തിന് ഉപയോഗിച്ചത്. ഈ തോക്കിന് ലൈസന്‍സുള്ളതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജി കോട്ടയം ഉഴവൂർ സ്വദേശിയായ 32 കാരി മീരയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മീരയെ വെടിവെച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് അമൽ റെജിക്കെതിരെ വധ ശ്രമം, മനപൂർവ നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി. വെടിവെയ്പ്പിൽ 14 ആഴ്ച്ച പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന മീരയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വിറ്റ്സർലണ്ടിലെ റിസോർട്ടിലെ പൊട്ടിത്തെറി, 40 ലേറെ പേർ കൊല്ലപ്പെട്ടു, അട്ടിമറി സാധ്യത തള്ളി അധികൃതർ
മദ്യലഹരിയിൽ ഥാർ ഡ്രൈവർ, ഇടിച്ച് തെറിപ്പിച്ചത് പുതുവർഷ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ കുടുംബത്തിന്റെ കാർ, ആശുപത്രിയിൽ നിന്ന് മുങ്ങി ഡ്രൈവർ