
തിരുവനന്തപുരം: അമ്പൂരി കൊലക്കേസിൽ അറസ്റ്റിലായ പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി അഖിൽ, രണ്ടാം പ്രതി രാഹുൽ എന്നിവരെ മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്.
രാഖിയുടെ മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. ഇന്നലെ രാത്രിയാണ് അഖിലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടിയത്.
അഖിലിനെയും രാഹുലിനെയും പൊലീസ് ഒരുമിച്ച് ചോദ്യം ചെയ്തേക്കും. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് കേസിലെ മുഖ്യപ്രതിയായ അഖില്‍ പൊലീസ് കസ്റ്റഡിയിലായത്. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ പിതാവ് നല്‍കിയ വിവരമനുസരിച്ച് പൊലീസ് വിമാനത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.
കൊല്ലപ്പെട്ട രാഖിയും മുഖ്യപ്രതിയും സൈനികനുമായ അഖിലും കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹതിരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു വിവാഹത്തിന് ഭര്‍ത്താവായ അഖില്‍ തയ്യാറെടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.ഇതോടെയാണ് സഹോദരന്‍ രാഹുലിന്‍റേയും സുഹൃത്ത് ആദര്‍ശിന്‍റേയും സഹായത്തോടെ അഖില്‍ രാഖിയെ കൊലപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam