
തിരുവനന്തപുരം: അയൽവാസിയെ ഉപദ്രവിച്ച കേസിൽ പിടികൂടിയ പ്രതി സ്റ്റേഷനിലെ ജനൽ ചില്ലുകൾ തകർത്തു. ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് സ്റ്റേഷനിലെ ജനൽ ചില്ലുകൾ തകർത്തത്.
ആര്യനാട് ചെറിയാര്യനാട് തൂമ്പുംകോണം പ്ലാമൂട് വീട്ടിൽ മോനി ജോർജ് (50), ആര്യനാട് തൂമ്പുംകോണം മരുതുംമൂട് വീട്ടിൽ മനോജ് എന്ന ജെ.രാജീവ് (33) എന്നിവരെയാണ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 23 ന് രാത്രി നടന്ന സംഭവത്തിൽ പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിയപ്പോൾ, തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു മോനി ജോർജ് കൈ കൊണ്ട് ജനൽ ചില്ലുകൾ ഇടിച്ച് പൊട്ടിച്ചത്. ചില്ല് കൊണ്ട് മോനിയുടെ കൈയ്ക്ക് പരിക്കേറ്റു. സ്റ്റേഷന്റെ ജനൽ ചില്ലുകൾ തകർത്തതിൽ മോനിക്കെതിരെ പൊലീസ് കേസെടുത്തു. അതേ സമയം മോനി ജോർജിനെ ക്രൂരമായി ആക്രമിച്ചെന്ന പരാതിയിൽ വിനീഷ്, വിഷ്ണു, കിരൺ, ബൈജു എന്നിവരെ പ്രതികളാക്കിയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Also: നിറമണ്‍കര അക്രമം: പ്രതികൾ രണ്ട് പേരും പൊലീസ് കസ്റ്റഡിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam