നഗരമധ്യത്തിലെ മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച ചാക്കിൽ 40കാരിയുടെ മൃതദേഹം; അരും കൊലക്ക് പിന്നിൽ ലിവിങ് പാര്‍ട്ണര്‍

Published : Jun 30, 2025, 09:41 PM IST
Bengaluru woman Murder

Synopsis

സംഭവത്തിൽ ആശയ്ക്കൊപ്പം കഴിഞ്ഞിരുന്ന മുഹമ്മദ് ഷംസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ യുവതിയെ കൊന്ന് ചാക്കിൽ കെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച ലിവിങ് പാര്‍ട്ണര്‍ അറസ്റ്റിൽ. ഹുളിമാവിൽ താമസിക്കുന്ന ആശ(40) എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ ആശയ്ക്കൊപ്പം കഴിഞ്ഞിരുന്ന മുഹമ്മദ് ഷംസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്.

ഞായറാഴ്ച പുലര്‍ച്ചെ 1.45ന് മാലിന്യ ട്രക്കിലേക്ക് വീട്ടിലെ മാലിന്യം ഉപേക്ഷിക്കാനെത്തിയ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ മുഹമ്മദ് മുസ്തഫ എന്ന യുവാവാണ് ചാക്കിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മാലിന്യം ശേഖരിക്കുന്ന ട്രക്കിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ ബെംഗളൂരു പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു. അസ്സം സ്വദേശിയായ മുഹമ്മദ് ഷംസുദ്ദീനാണ് (33) കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഒന്നര വര്‍ഷത്തിലധികമായി ആശയും ഷംസുദ്ദീനും വാടക വീട്ടിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. 

വാടകക്ക് കഴിയുന്ന സ്ഥലത്ത് ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരാണെന്നാണ് അയൽക്കാരോട് പറഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഷംസുദ്ദീന് അസ്സമിൽ ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്നും പൊലീസ് പറഞ്ഞു. വിധവയായ ആശ രണ്ടു കുട്ടികളെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. ഇരുവരും ഹോസ്റ്റലിലാണ് താമസം. ആശയുടെ ആദ്യ ഭര്‍ത്താവ് മരിച്ചുപോയതാണ്. നഗരത്തിൽ ഹൗസ് കീപ്പിങ് സര്‍വീസ് നൽകുന്ന കമ്പനിയിലെ ജീവനക്കാരിയാണ് ആശ.

ആശയും ഷംസുദ്ദീനും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലുണ്ടായ സംഘര്‍ഷമാണ് ആശയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു. തര്‍ക്കത്തിനിടെ ആശയെ ഷംസുദ്ദീൻ കെട്ടിയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് ആശയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചാക്കിലാക്കിയശേഷം ബൈക്കിൽ കെട്ടിവെച്ച് മാലിന്യ ട്രക്കിൽ നിക്ഷേപിച്ചശേഷം സ്ഥലം വിടുകയായിരുന്നുവെന്നും ഷംസുദ്ദീൻ പൊലീസിന് മൊഴി നൽകി. മാലിന്യ ട്രക്കിൽ മൃതദേഹം കൊണ്ടിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം