ചൂണ്ടയിടാനായി കൂട്ടിക്കൊണ്ട് പോയി പ്രതിവിരുദ്ധ പീഡനം, പോക്സോ കേസ് പ്രതിക്ക് 50 വർഷം തടവ്

Published : Jun 29, 2025, 03:41 PM IST
shajahan pocso case convict

Synopsis

വിവിധ വകുപ്പുകളിലായി 50 വർഷം കഠിനതടവിനും 95000 രൂപ പിഴ ഒടുക്കാനും പിഴ അടക്കാത്ത പക്ഷം രണ്ടു വർഷം അധിക തടവിനുമാണ് ശിക്ഷ വിധിച്ചത്.

കായംകുളം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചൂണ്ടയിടാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പോക്സോ കേസ് പ്രതിയ്ക്ക് അമ്പതു വർഷം കഠിന തടവിന് ശിക്ഷിച്ചു. കായംകുളം പൊലീസ് സ്റ്റേഷനിൽ 2001ൽ രജിസ്റ്റർ ചെയ്ത പോക്സോകേസിലെ പ്രതി കായംകുളം ചേരാവള്ളി വലിയപറമ്പിൽ ഷാജഹാനെ (ഷാജി)യാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി വിവിധ വകുപ്പുകളിലായി അമ്പതു വർഷം കഠിനതടവിനും തൊണ്ണൂറ്റി അയ്യായിരം രൂപ പിഴ ഒടുക്കാനും പിഴ അടക്കാത്ത പക്ഷം രണ്ടു വർഷം അധികതടവിനും ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രഘു ഹാജരായി. കായംകുളം പൊലീസ് ഇൻസ്പെക്ടറായിരുന്ന വൈ. ഷാഫിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കായംകുളംമുൻ ഡിവൈഎസ്പി അലക്സ് ബേബി. എഎസ്ഐമാരായ റജി, വാണി പീതാംബരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സതീഷ് കെ.സി., ദിലീപ്, പ്രശാന്ത് ശിവരാമൻ എന്നിവർ പ്രോസിക്യൂഷൻ നടപടികളെ സഹായിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ