കുട്ടിയെ ഉപദ്രവിച്ചതറിഞ്ഞ് അമ്മ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി; മദ്രസ അധ്യാപകനെതിരെ കേസ്

Published : Jun 03, 2023, 10:39 PM ISTUpdated : Jun 10, 2023, 12:41 AM IST
കുട്ടിയെ ഉപദ്രവിച്ചതറിഞ്ഞ് അമ്മ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി; മദ്രസ അധ്യാപകനെതിരെ കേസ്

Synopsis

കുട്ടിയുടെ തല ഡെസ്കിൽ ഇടിച്ചെന്നും കുട്ടിയെ അടിച്ചെന്നുമാണ് പരാതി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഏഴ് വയസുകാരനെ ദേഹോപദ്രവം ഏല്പിച്ച മദ്രസ അധ്യാപകനെരെ കേസ്. മദ്രസ അദ്ധ്യാപകൻ ആയ ആയൂബ് മൗലവിക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസ് എടുത്തത്. കുലശേഖരപതി സ്വദേശിയായ കുട്ടിയുടെ അമ്മയുടെ പരാതിയിൽ ആണ് കേസ്. പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ തല ഡെസ്കിൽ ഇടിച്ചെന്നും കുട്ടിയെ അടിച്ചെന്നുമാണ് പരാതി. കഴിഞ്ഞ മാസം 23 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.

നാടൊന്നാകെ സ്നേഹിച്ച അരയന്നം, അർധരാത്രി കൊന്ന് വയറ്റിലാക്കി യുവാക്കളുടെ ക്രൂരത; കാത്തിരിക്കുന്ന ശിക്ഷ എന്ത്?

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; രക്ഷപ്പെടാന്‍ മദ്രസയിലേക്ക് ഓടിക്കയറിയിട്ടും പുള്ളിമാനിന്റെ ജീവൻ പോയി

അതേസമയം വയനാട് നിന്നും പുറത്ത് വരുന്ന മറ്റൊരു വാർത്ത മാനന്തവാടിയിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാന്‍ ചത്തു എന്നതാണ്. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥമാണ് മാന്‍ പേരിയ മുപ്പത്തിയാറിലെ മദ്രസയില്‍ ഓടിക്കയറിയത്. വനമേഖലയില്‍ നിന്ന് മുന്നൂറ് മീറ്റര്‍ മാത്രം അകലെയാണ് പേരിയ മുപ്പത്തിയാറിലെ ഖുവ്വത്തുല്‍ ഇസ്ലാം സെക്കൻഡറി മദ്രസ സ്ഥിതി ചെയ്യുന്നത്. ഈ മദ്രസയിലാണ് സംഭവം നടന്നത്. കാടിന് വെളിയിലെത്തിയ മാനിനെ തെരുവ്‌നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഗുരുതരമായി പരിക്കേറ്റ് മദ്രസയിലേക്ക് എത്തിയ മാന്‍ ഉടൻ തന്നെ താഴെ വീഴുകയും  മിനിറ്റുകള്‍ക്കുള്ളില്‍ ചാവുകയും ചെയ്തു എന്നാണ് വിവരം. അഞ്ച് വയസ്സ് പ്രായമുള്ള പുള്ളിമാനാണ് ചത്തത്. പേര്യ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.വി.ആനന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അരുണ്‍, വികാസ്, സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാട്ടിമൂല വെറ്ററിനറി ഡോക്ടര്‍ ഫായിസ് മുഹമ്മദ് പോസ്റ്റ്മോര്‍ട്ടം നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും
നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം