11 മാസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേര്‍ന്ന്; മൃതദേഹാവശിഷ്ടം കണ്ടെത്തി

Published : Mar 01, 2024, 07:50 PM IST
11 മാസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയും കാമുകനും ചേര്‍ന്ന്; മൃതദേഹാവശിഷ്ടം കണ്ടെത്തി

Synopsis

തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം.

മലപ്പുറം: മലപ്പുറം തിരൂരിൽ 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന സംഭവത്തില്‍ കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതായി അമ്മയുടെ മൊഴി അനുസരിച്ചാണ് പൊലീസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ പരിസരത്ത് തെരച്ചില്‍ നടത്തിയത്. മൂന്ന് മാസം മുൻപ് ഉണ്ടായ സംഭവം ഇന്നാണ് പുറത്ത് വന്നത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ തമിഴ്നാട് സ്വദേശികളായ ജയസൂര്യനും ശ്രീപ്രിയയും ബന്ധുക്കളും തിരൂര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

തമിഴ്‌നാട് കൂടല്ലൂര്‍ സ്വദേശി ശ്രീപ്രിയ മൂന്ന് മാസം മുൻപാണ് ഭർത്താവിനെ ഉപേക്ഷിച്ച് 11മാസം പ്രായമുള്ള കുഞ്ഞുമായി കാമുകന് ഒപ്പം പോയത്. ശ്രീപ്രിയയെയും കുട്ടിയേയും അന്വേഷിച്ച് ബന്ധുക്കൾ തിരൂരിൽ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. കുട്ടിയെക്കുറിച്ച് ചോദ്യച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ശ്രീപ്രിയ പറഞ്ഞത്. സംശയം തോന്നിയതോടെ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ കാമുകനും പിതാവും ചേര്‍ന്ന് രണ്ട് മാസം മുമ്പ് കൊലപ്പെടത്തിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തന്നെ മുറിയില്‍ അടച്ച് പൂട്ടിയ ശേഷം പിതാവും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ അപായപ്പെടുത്തിയെന്നായിരുന്നു മൊഴി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം