പതിനഞ്ചുകാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു

Web Desk   | Asianet News
Published : Jan 13, 2021, 01:56 PM ISTUpdated : Jan 13, 2021, 02:09 PM IST
പതിനഞ്ചുകാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു

Synopsis

പെണ്‍കുട്ടിയുടെ രണ്ട് കണ്ണുകളിലും മൂര്‍ച്ചയേറിയ ആയുധത്താല്‍ കുത്തിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ അത്യാസന്ന വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.  

മധുവനി: സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പതിനഞ്ചുകാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ മധുവനി ജില്ലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. മധുവനി ജില്ലയിലെ ഹര്‍ലാക്കായി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുവാഹ ബര്‍ഹി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. കണ്ണുകള്‍ മൂര്‍ച്ചയേറിയ ആയുധത്താല്‍ കുത്തിയതിനാല്‍ ആരാണ് ഈ ക്രൂരകൃത്യത്തിന് പിന്നില്‍ എന്ന് പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പെണ്‍കുട്ടിയുടെ രണ്ട് കണ്ണുകളിലും മൂര്‍ച്ചയേറിയ ആയുധത്താന്‍ കുത്തിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ അത്യാസന്ന വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്.

അടിനെ മേയ്ക്കാന്‍ ഗ്രാമത്തിന് അടുത്തുള്ള വിജനമായ സ്ഥലത്ത് പോയതായിരുന്നു പെണ്‍കുട്ടി. സംഭവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് മധുവനി പൊലീസ് സൂപ്രണ്ട് സത്യ പ്രകാശ് പറയുന്നത്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ഇവര്‍ മൂന്നുപേരും പെണ്‍കുട്ടിയുടെ അതേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. 

കുവാഹ ബര്‍ഹി ഗ്രാമ തലവന്‍ റാം എക്ബാല്‍ മണ്ഡല്‍ പറയുന്നത് പ്രകാരം, ഗ്രാമത്തിലെ ആടുമേയ്ക്കാന്‍ പോയ മറ്റു കുട്ടികള്‍ ഗ്രാമത്തില്‍ വന്ന് കാര്യം അറിയിച്ചപ്പോഴാണ് എല്ലാവരും ഈ കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി അടുത്ത ഗ്രാമമായ മനോഹര്‍ പൂരിന്റെ വിജനമായ പ്രാന്തപ്രദേശത്ത് ബോധം നഷ്ടപ്പെട്ട രീതിയില്‍ കിടക്കുന്നത് കണ്ടത്.

പെണ്‍കുട്ടിയെ ആദ്യം ഉാകുമഗോണ്‍ ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മധുവനി സര്‍ദ്ദാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്