
കൊച്ചി : ഇന്ത്യൻ സമുദ്രാതിർത്തിയിൽ പാക് ബോട്ടിൽ നിന്നും 25000കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിൽ പ്രധാന നഗരങ്ങളിലും അന്വേഷണം. കൊച്ചി അടക്കം മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൂടുതൽ ബോട്ടുകളിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നും പരിശോധനക്കിടെ മദർഷിപ്പ് കടലിൽ താഴ്ന്നുവെന്നും നാർക്കോട്ടിക്ക് കൺട്രോൾ ബ്യുറോ വ്യക്തമാക്കി.
ഇറാനിൽ നിന്നും പാക്കിസ്ഥാൻ വഴി ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടന്ന ബോട്ടിൽ ഉണ്ടായിരുന്നത് 2500ലേറെ കിലോഗ്രാം മെത്താആംഫിറ്റമിൻ. എന്നാൽ ഇതിലും ഇരട്ടിയിലേറെ അളവിൽ വിവിധ ബോട്ടുകളിൽ മയക്കുമരുന്ന് വിവിധ ബോട്ടുകളിലായി ഉണ്ടായിരുന്നതായി എൻസിബി ഉറപ്പിക്കുന്നു. ഇന്ത്യ ശ്രീലങ്ക മാലിദ്വീപ് അടക്കം രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്ന് മദർഷിപ്പിൽ കൊണ്ടുവന്നാണ് വിവിധ ബോട്ടുകളിലേക്ക് മാറ്റുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ പിടിച്ചെടുക്കലുകൾ ഉണ്ടാകുമെന്ന് എൻസിബി സോണൽ ഡയറക്ടർ അരവിന്ദ് പറഞ്ഞു. മയക്കുമരുന്നിൻറെ ഉറവിടം ഇറാൻ - പാക്കിസ്ഥാൻ ബെൽറ്റ് തന്നെയെന്ന് ഉറപ്പിക്കുന്നു. എന്നാൽ ഇന്ത്യയിൽ കണ്ണികളാരൊക്കെ എന്നതാണ് അന്വേഷണത്തിലെ അടുത്ത ഘട്ടം. ഇന്ത്യയിലെ പ്രധാന നഗരങ്ങൾ തന്നെയാണ് ലക്ഷ്യസ്ഥാനങ്ങൾ. കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ മെത്താആംഫിറ്റമിന്റെ അളവ് 2525 കിലോഗ്രാമാണ്. ലഹരി വ്സതുക്കളും പിടികൂടിയ പാക്ക് പൗരനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
Read More : ഡികെയോ സിദ്ധയോ ? മൂന്നാം ദിനം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമോ? തീരുമാനമാകാതെ കർണാടകം!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam