ഭാര്യയുമായുള്ള വഴക്കില്‍ ഇടപെട്ടു; മുൻ സൈനികൻ സഹോദരനെയും അനന്തരവനെയും വെടിവെച്ച് കൊന്നു

Published : Sep 02, 2023, 04:55 PM ISTUpdated : Sep 02, 2023, 05:08 PM IST
ഭാര്യയുമായുള്ള വഴക്കില്‍ ഇടപെട്ടു; മുൻ സൈനികൻ സഹോദരനെയും അനന്തരവനെയും വെടിവെച്ച് കൊന്നു

Synopsis

ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് മകള്‍ക്ക് നേരെയും സൈനികന്‍ വെടിയുതിര്‍ത്തു

സാഗര്‍: ഭാര്യയുമായി വഴക്കിടുന്നതിനിടെ ഇടപെട്ട സഹോദരനെയും അനന്തരവനെയും മുന്‍ സൈനികന്‍ വെടിവെച്ച് കൊന്നു. മകള്‍ക്കു നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. പ്രതി രാംധർ തിവാരിയെ (50) പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. 

രാംധർ ഭാര്യ സന്ധ്യയുമായി വഴക്കിടുന്നതിനിടെ ജ്യേഷ്ഠൻ രാംമിലനും (62) അനന്തരവന്‍ അജ്ജുവും (36) ഇടപെട്ട് ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചു. ഉടന്‍ രാംധർ തോക്കെടുത്ത് ഇരുവര്‍ക്കും നേരെ വെടിവെയ്ക്കുകയായിരുന്നു. വീടിന് പുറത്തുവെച്ച് മകള്‍ വര്‍ഷയ്ക്ക് (24) നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. സാഗര്‍ ജില്ലയിലെ ലാലേപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്തു നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.

ഗുരുതരമായി പരിക്കേറ്റ രാംമിലനെയും അജ്ജുവിനെയും ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ വര്‍ഷ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് രാംധര്‍ തന്റെ കാറിലാണ് രക്ഷപ്പെട്ടത്. ഇയാളെ മണിക്കൂറുകൾക്കുള്ളില്‍ പിടികൂടിയെന്ന് സനോധ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ പി ദുബെ പറഞ്ഞു. പ്രതി മുൻ സൈനികനാണെന്നും ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് സൂപ്രണ്ട് അഭിഷേക് തിവാരി പറഞ്ഞു. പ്രതിക്ക് നാല് പെൺമക്കളും ഒരു മകനുമുണ്ട്. ആക്രമണം നടക്കുമ്പോൾ ഇയാളുടെ രണ്ട് മക്കള്‍ സ്‌കൂളിലായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ