ആൾട്ടോ കാറിൽ ഓവർടേക്ക് ചെയ്തു, എക്സ്പ്രസ്വേയിൽ കാർ യാത്രികരായ കുടുംബത്തെ തല്ലിച്ചതച്ച് യുവാക്കളുടെ സംഘം

Published : Jul 07, 2026, 10:38 AM IST
expressway attack

Synopsis

മാരുതി ആൾട്ടോ കാറിന് മുന്നിൽ വാഹനം നിർത്തി ഒരു സംഘം യുവാക്കൾ ഓടിവരുന്നതും കാർ ഓടിച്ചിരുന്നയാളെ ഡോർ തുറന്ന് ആക്രമിക്കുന്നതുമായ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്

ബെംഗളൂരു: ഓവർ ടേക്ക് ചെയ്തതിനെ ചൊല്ലി കാർ യാത്രികരെ തല്ലി ചതച്ച് യുവാക്കളുടെ സംഘം. ബെംഗളൂരു മൈസൂരു എക്സ്പ്രസ്വേയിൽ റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് കുടുംബം യാത്ര ചെയ്ത കാർ യുവാക്കളുടെ സംഘം തടഞ്ഞു നിർത്തിയത്. മാരുതി ആൾട്ടോ കാറിന് മുന്നിൽ വാഹനം നിർത്തി ഒരു സംഘം യുവാക്കൾ ഓടിവരുന്നതും കാർ ഓടിച്ചിരുന്നയാളെ ഡോർ തുറന്ന് ആക്രമിക്കുന്നതുമായ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്രൂരമായ മർദ്ദനത്തിനിരയായ ആൾട്ടോ കാറിന് പിന്നിലുണ്ടായിരുന്ന കാറിലെ ഡാഷ് ക്യാമറയിലാണ് ആക്രമണം പതിഞ്ഞത്. ഭർത്താവ്, ഭാര്യ, കുട്ടികൾ, വയോധിക എന്നിവർ സഞ്ചരിച്ച കാറാണ് യുവാക്കളുടെ സംഘം തടഞ്ഞത്. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നത്. ഓടിക്കൊണ്ടിരുന്ന ആൾട്ടോ കാറിന് മുന്നിൽ മറ്റൊരു വാഹനം നിർത്തിയതോടെയാണ് കാർ നടുറോഡിൽ നിർത്തുന്നത്. പിന്നാലെ യുവാക്കളുടെ സംഘം പാഞ്ഞെത്തി ഡ്രൈവറുടെ ഡോർ വലിച്ച് തുറന്ന് മർദ്ദനം ആരംഭിക്കുകയാണ്. ആൾട്ടോ കാർ ഓവർ ടേക്ക് ചെയ്തതാണ് യുവാക്കളെ പ്രകോപിതരാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹാസൻ ആർടിഒയ്ക്ക് കീഴിലുള്ള വാഹനത്തിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്. 

 

ആക്രമണം രൂക്ഷമായതോടെ കുടുംബാംഗങ്ങൾ ഗൃഹനാഥനെ രക്ഷിക്കാൻ ശ്രമിക്കുന്നതും ഗതാഗതം തടസപ്പെട്ടതോടെ സമീപ കാറിലുണ്ടായിരുന്നവർ യുവാക്കളെ ശാന്തരാക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. എന്നാൽ ഡ്രൈവറെ വലിച്ച് പുറത്ത് ഇട്ട ശേഷവും യുവാക്കൾ ആക്രമണം തുടരുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ഞായറാഴ്ച രാത്രിയാണ് ക്രൂരമായ ആക്രമണം നടന്നത്. സംഭവത്തിൽ ആരാണ് ആക്രമണത്തിനിരയായതെന്ന വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ബെംഗളൂരു മൈസൂരു എക്സ്പ്രസ്വേയിലെ മധൂർ മേഖലയിൽ വച്ചായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തൽമണ്ണ സ്വദേശി അറസ്റ്റിൽ
ആദ്യ വധശ്രമം പാളി; പരിക്കേറ്റ ഭർത്താവിന് ഐവി ഡ്രിപ്പിലൂടെ നൽകിയത് ടോയ്ലെറ്റ് ക്ലീനിങ് ലിക്വിഡ്, അരുംകൊല; നഴ്സായ ഭാര്യയും കാമുകനും പിടിയിൽ