മദ്യപിക്കാന്‍ കാശില്ല; രണ്ട് വയസുള്ള കുഞ്ഞിനെ 5000 രൂപയ്ക്ക് പിതാവ് വിറ്റു

By Web TeamFirst Published Jun 14, 2021, 10:03 PM IST
Highlights

സ്ഥിരം മദ്യപാനിയായ രമേഷ് കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. മദ്യപാനത്തെ എതിര്‍ത്തതോടെ ഭാര്യയെ ഇയാള്‍ ഒരു മാസം മുമ്പ് വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. 

ഭുവനേശ്വര്‍: മദ്യപിക്കാനുള്ള പണത്തിനായി രണ്ട് വയസുകാരിയെ 5000 രൂപയ്ക്ക് പിതാവ് വിറ്റു. ഒഡീഷയിലെ ജാജ്പുര്‍ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഹതാഷി ഗ്രാമത്തിലെ മിട്ടു ജെന എന്നയാള്‍ക്കാണ് രമേഷ് കുഞ്ഞിനെ നല്‍കിയിരുന്നത്. മിട്ടുവിന്‍റെ വീട്ടിലെത്തിയ പൊലീസ് സംഘം കുഞ്ഞിനെ കണ്ടെത്തുകയും ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്തു. 

സ്ഥിരം മദ്യപാനിയായ രമേഷ് കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. മദ്യപാനത്തെ എതിര്‍ത്തതോടെ ഭാര്യയെ ഇയാള്‍ ഒരു മാസം മുമ്പ് വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞിനെ കാണാത്തതോടെ രമേഷിന്‍റെ അച്ഛന്‍ രബീന്ദ്ര നായിക്കിന് സംശയമായി. 

രമേഷിനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാതായതോടെ രബീന്ദ്ര നായിക്ക് പലയിടങ്ങളിലും അന്വേഷിച്ചു. പിന്നെയും രമേഷിനോട് ചോദിച്ചപ്പോഴാണ് കുട്ടിയെ വിറ്റതായി അറിഞ്ഞത്. തുടര്‍ന്ന് കുഞ്ഞിന്‍റെ മുത്തച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഹതാഷിയിലെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് ഇയാള്‍ കുഞ്ഞിനെ നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

click me!