
കല്‍പ്പറ്റ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് കടത്തിയ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാപ്പുണ്ടിക്കലില്‍ 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേരാണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരം വീട്ടില്‍ മുനിയന്‍ എന്ന എം.പി നിയാസ് (31), മാനന്തവാടി അമ്പുകുത്തി സജ്ന മന്‍സില്‍ എ. ഷറഫു (41), കോഴിക്കോട് പെരുവണ്ണാമൂഴി ചക്കിട്ടപാറ കുന്നുമ്മല്‍ വീട്ടില്‍ ഷാഹിദ് (37) എന്നിവരാണ് അറസ്റ്റിലായത്.
ചില്ലറ വില്‍പ്പന നടത്തുന്നതിനായി ചെറിയ പാക്കറ്റുകളാക്കി സൂക്ഷിച്ച നൂറോളം കഞ്ചാവ് പൊതികളടക്കം 2.040 കി.ഗ്രാം കഞ്ചാവാണ് സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത്. ലഹരിവില്‍പ്പന നടത്തിയ വകയില്‍ മൂവരും കൈവശം സൂക്ഷിച്ച രണ്ടായിരത്തോളം രൂപയും പോലീസ് സംഘം പിടികൂടിയിട്ടുണ്ട്. പടിഞ്ഞാറത്തറ എസ്.ഐ പി.എന്‍ മുരളീധരന്‍, സി.പി.ഒമാരായ അനില്‍കുമാര്‍, എ.പി സജീര്‍, കരുണാകരന്‍ എന്നിവരടങ്ങിയ സംഘമാണ് ലഹരിക്കടത്തുസംഘത്തെ വലയിലാക്കിയത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധയില്‍ 706 ഗ്രാം കഞ്ചാവുമായാണ് യുവാവ് അറസ്റ്റിലായത്. പനമരം കമ്പളക്കാടിനടുത്ത ഏച്ചോം മൂഴയില്‍ ജോബിന്‍ ജേക്കബ് (24) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളും കഞ്ചാവ് ചില്ലറവില്‍പ്പനക്കിറങ്ങിയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ അനന്ത കൃഷ്ണനും സംഘവും പെരിക്കല്ലൂര്‍ തോണിക്കടവില്‍ നടത്തിയ പരിശോധനക്കിടെ ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്നു ജോബിന്‍ ജേക്കബിനെ ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ ജോബിന്‍റെ മറുപടികളില്‍ സംശയം തോന്നിയ പോലീസ് സംഘം കൂടുതല്‍ പരിശോധന നടത്തിയതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. കേരള-കര്‍ണാടകഅതിര്‍ത്തി പ്രദേശമായ ബൈരകുപ്പയില്‍ നിന്നും അഞ്ചുകുന്നിലും പരിസര പ്രദേശങ്ങളിലും വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് കൊണ്ടുപോകുകയായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.
Read More : പരാതിക്കാരിയോട് ലൈംഗികാതിക്രമം, 11 തവണ വകുപ്പ് തല നടപടി; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ പിരിച്ചുവിട്ട് ഡിജിപി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam