സ്വർണക്കടയിൽ അതിവിദഗ്ദ്ധ കവർച്ച,10 മോതിരവും മാലകളും 'കവർന്നു', സിസിടിവി നോക്കിയ ഉടമ ഞെട്ടി; കള്ളൻ ഒരു വിഐപി പെരുച്ചാഴി

Published : Jul 31, 2026, 03:34 PM IST
Representational Image

Synopsis

സ്വർണ്ണത്തിന് പുറമെ അത് സൂക്ഷിച്ചിരുന്ന കവറുകളും അതിലെ വിലവിവരപ്പട്ടികകളും കാണാതായതാണ് കേസിന് വഴിത്തിരിവായത്. രാവിലെ കട തുറന്ന ജീവനക്കാരാണ് ആഭരണങ്ങൾ കാണാനില്ലെന്ന വിവരം ഉടമയെ അറിയിക്കുന്നത്.

തുംകൂരു (കർണാടക): കർണാടകയിലെ തുംകൂരുവിലുള്ള 'വിശ്വാസ് ജ്വല്ലറി'യിൽ നിന്ന് 10 സ്വർണ്ണ മോതിരങ്ങളും രണ്ട് സ്വർണമാലകളും മോഷണം പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. പൂട്ടുപൊളിക്കാതെയും ആരും അകത്തുകടക്കാതെയും സ്വർണ്ണം എങ്ങനെ അപ്രത്യക്ഷമായി എന്ന് ആശങ്കപ്പെട്ട് സിസിടിവി പരിശോധിച്ച ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം. കവർച്ച നടത്തിയത് മനുഷ്യനല്ല, ഒരു പെരുച്ചാഴിയായിരുന്നു!

സ്വർണ്ണത്തിന് പുറമെ അത് സൂക്ഷിച്ചിരുന്ന കവറുകളും അതിലെ വിലവിവരപ്പട്ടികകളും കാണാതായതാണ് കേസിന് വഴിത്തിരിവായത്. രാവിലെ കട തുറന്ന ജീവനക്കാരാണ് ആഭരണങ്ങൾ കാണാനില്ലെന്ന വിവരം ഉടമയെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ആഭരണങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കടലാസ് പ്രൈസ് ടാഗുകളും കാണാതായിട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു.

ഒരു മനുഷ്യനാണ് സ്വർണ്ണം മോഷ്ടിക്കുന്നതെങ്കിൽ ആഭരണം മാത്രം എടുത്ത് പ്രൈസ് ടാഗുകൾ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ ടാഗുകളും കാണാനില്ലായിരുന്നു. ഇതിൽ നിന്നാണ് അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങൾ ഊഹിച്ചത് എന്ന് കടയുടമ പറഞ്ഞു.

പുലർച്ചെ 4.30-ന് 'വില്ലൻ' ക്യാമറയിൽ

കടക്കുള്ളിലെ രാത്രിയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ട് ഉടമയും ജീവനക്കാരും ഞെട്ടിയത്. പുലർച്ചെ 4.30 ഓടെ ഒരു പെരുച്ചാഴി വന്ന് സ്വർണ്ണ മോതിരം കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. പ്രൈസ് ടാഗുകളിലെ കടലാസ് തിന്നാൻ എത്തിയ പെരുച്ചാഴി ടാഗിനൊപ്പം സ്വർണ്ണാഭരണങ്ങളും വലിച്ച് മാളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ജീവനക്കാർ കടയ്ക്കുള്ളിൽ നടത്തിയ തിരച്ചിലിൽ എലിയുടെ ഇടുങ്ങിയ മാളങ്ങൾ കണ്ടെത്തുകയും, അവിടെ ഒളിപ്പിച്ചുവെച്ച നിലയിൽ കാണാതായ 10 മോതിരങ്ങളും 2 മാലകളും പ്രൈസ് ടാഗുകളും അതേപടി വീണ്ടെടുക്കുകയും ചെയ്തു. മുഴുവൻ ആഭരണങ്ങളും തിരികെ ലഭിച്ച ആശ്വാസത്തിലാണ് ജ്വല്ലറി ഉടമയും ജീവനക്കാരും.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എനിക്ക് കുട്ടികളുണ്ടാകില്ല'; വിവാഹം ആറുമാസം മുൻപ്, ഭർത്താവിന് സംശയം; അഞ്ചുമാസം ​ഗർഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
'പാതിരാത്രിയിൽ ചായ കുടിക്കാനിറങ്ങി', രക്ഷിതാക്കളറിയാതെ പതിനാറുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി സുഹൃത്തുക്കൾ, അറസ്റ്റ്