
ഹാപൂര്‍: മരുന്ന് വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റില്‍. മൊഴി ചൊല്ലിയതായി ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. അസുഖത്തെ തുടര്‍ന്ന് മരുന്ന് വാങ്ങാനായി യുവതി ഭര്‍ത്താവിനോട് പണം ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് ഭര്‍ത്താവ് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മൊഴി ചൊല്ലിയതോടെ ഭര്‍ത്താവ് രണ്ട് കുട്ടികളെയും തന്നില്‍ നിന്ന് അകറ്റിയിരിക്കുകയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഡിഎസ്പി രാജേഷ് സിങ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam