വിനീതിനെതിരെ പരാതി തീരുന്നില്ല: വീട്ടമ്മയുടെ അക്കൌണ്ട് റാഞ്ചി, ഭീഷണി, മര്‍ദ്ദനം

Published : Aug 08, 2022, 03:01 PM IST
വിനീതിനെതിരെ പരാതി തീരുന്നില്ല:  വീട്ടമ്മയുടെ അക്കൌണ്ട് റാഞ്ചി, ഭീഷണി, മര്‍ദ്ദനം

Synopsis

വിനീതില്‍ നിന്നും മോശം അനുഭവം ഉണ്ടായതോടെ ഇയാളെ അവഗണിക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍ കോളുകള്‍ എടുത്തില്ല. എന്നാല്‍ ഇതിനകം യുവതിയുടെ സാമൂഹ്യമാധ്യമ അക്കൌണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്തു വിനീത്.

തിരുവനന്തപുരം: അറസ്റ്റിലായ ടിക്ടോക് താരം വിനീതിനെതിരെ പുതിയ പരാതി. ശനിയാഴ്ചയാണ് വെള്ളല്ലൂര്‍ കീട്ടുവാര്യത്ത് വീട്ടില്‍ വിനീതിനെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ  ബലാത്സംഗ ചെയ്ത കേസില്‍ അറസ്റ്റിലായത്. അതിന് പിന്നാലെയാണ് പുതിയ പരാതി വരുന്നത്.

ഒരു വീട്ടന്നയാണ് പുതി പരാതിയുമായി രംഗത്ത് എത്തിയത്. തന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും. ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡി പാസ്വേര്‍ഡുകള്‍ കൈക്കലാക്കിയെന്നും കാണിച്ചാണ് പരാതി. ഇതില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നത്.

ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ എത്തുകയാണ്. സോഷ്യല്‍ മീഡിയയിലെ പരിചയത്തില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനീത് പിന്നീട് വിവാഹിതയായ തന്നെ ഇതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് യുവതി പറയുന്നത്. 

വിനീതില്‍ നിന്നും മോശം അനുഭവം ഉണ്ടായതോടെ ഇയാളെ അവഗണിക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍ കോളുകള്‍ എടുത്തില്ല. എന്നാല്‍ ഇതിനകം യുവതിയുടെ സാമൂഹ്യമാധ്യമ അക്കൌണ്ടുകളുടെ നിയന്ത്രണം ഏറ്റെടുത്ത വിനീത്. യുവതിയുടെ സമ്മതം ഇല്ലാതെ അവയില്‍ പോസ്റ്റുകളും, സ്റ്റോറികളും ഇട്ടു. പിന്നാലെ ഭീഷണയും ഉണ്ടായി.

'പൊലീസിലെ ജോലി രാജിവെച്ചു, ഇപ്പോൾ ചാനലിൽ ജോലി ചെയ്യുന്നു'; റീൽസ് താരം സ്ത്രീകളെ കബളിപ്പിച്ചത് ഇങ്ങനെ

അതേ സമയം വിനീത് മര്‍ദ്ദിച്ചതായി ചില കോളേജ് വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വിളിച്ച് പൊലീസില്‍ പരാതി പറഞ്ഞിട്ടുണ്ട്. ഇയാളെ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുകയും. എന്നാല്‍ പിന്നീട് മോശമായി പെരുമാറിയപ്പോള്‍ ബന്ധം അവസാനിപ്പിച്ചതാണ്. എന്നാല്‍ ഇയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ രേഖമൂലം പരാതി നല്‍കാന്‍ ഇവര്‍ വിസമ്മതിച്ചതായി പൊലീസ് പറയുന്നു.

അതേ സമയം വിനീത് അറസ്റ്റിലായതോടെ കൂടുതല്‍ പരാതികള്‍ ലഭിക്കും എന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്ന പരാതിയിലാണ് ശനിയാഴ്ച വിനീതിനെ കന്റോണ്‍മെന്റ് എ.സി. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. 

'മീശ ഫാൻ ഗേൾ' പേജ്, ക്ലോസപ്പ് റീല്‍സുകള്‍; റീല്‍സ് ഫെയിം വിനീത് സ്ത്രീകളെ വലയിലാക്കിയിരുന്നത് ഇങ്ങനെ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
നാട്ടിലെ അടിപിടിയിൽ പൊലീസിൽ മൊഴി നൽകി, പഞ്ചായത്തംഗത്തിനും സുഹൃത്തിനും ഗുണ്ടാസംഘത്തിന്റെ മർദ്ദനം