വൈദികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വ്യാപാരിയുടെ കട അടിച്ചു തകർത്തു, വീടാക്രമിച്ചു; 4 പേർക്കെതിരെ കേസ്

Published : Jan 07, 2025, 11:04 PM IST
വൈദികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വ്യാപാരിയുടെ കട അടിച്ചു തകർത്തു, വീടാക്രമിച്ചു; 4 പേർക്കെതിരെ കേസ്

Synopsis

തൃശൂർ കുഴൂരിൽ പള്ളി വികാരിയെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞത് ചോദിക്കാനെത്തിയ വ്യാപാരിയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ കേസെടുത്ത് പൊലീസ്. 

തൃശ്ശൂർ: തൃശൂർ കുഴൂരിൽ പള്ളി വികാരിയെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞത് ചോദിക്കാനെത്തിയ വ്യാപാരിയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ കേസെടുത്ത് പൊലീസ്. പ്രദേശവാസികളായ ഡേവിസ്, ലിനു, ഷൈജു, ലിൻസൺ എന്നിവർക്കെതിരേയാണ് മാള പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. 

കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30 ഓടെ തിരുമുക്കുളം പള്ളിയിലെ ക്രിസ്മസ് ട്രീയിൽ ലൈറ്റ് ഇട്ടതിൽ ത്രിപ്തരല്ലെന്ന് പറഞ്ഞാണ് പള്ളിവികാരിയുടെ കാർ തടഞ്ഞു നിർത്തി പ്രതികൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പള്ളി വികാരി ആന്റണി പോൾ പറമ്പത്തുമായി പ്രതികൾ തർക്കിക്കുന്നത് കണ്ട് ഇടപെടാൻ എത്തിയതാണ് വ്യാപാരിയായ ആന്‍റണി. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ആന്റണിയുടെ വ്യാപാര സ്ഥാപനത്തിൽ കയറി പഴക്കുലകൾ കൊണ്ടും ഇരുമ്പുവടി കൊണ്ടും സോഡാക്കുപ്പികൊണ്ടും ആക്രമിച്ചത്. 

ചില്ലു പാത്രങ്ങളും ചില്ലലമാരകളും അടിച്ചു തകർത്തതായും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് ആന്‍റണിയുടെ വീട് കയറി ഭാര്യ കുസുമം, മക്കളായ അമർജിത്, അഭിജിത് എന്നിവർക്ക് നേരെയും ആക്രമണം നടത്തിയതായി പരാതിയുണ്ട്. സംഭവത്തിനിടെ ആന്‍റണിയുടെ പോക്കറ്റിലുണ്ടായിരുന്ന 12,000 രൂപ നഷ്ടപ്പെട്ടുവെന്നും ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായും പോലീസ് പറയുന്നു.

ആക്രമണത്തിൽ  പരുക്കേറ്റ ആന്‍റണിയും കുടുംബവും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കുഴൂർ പഞ്ചായത്ത് പരിധിയിൽ  വ്യാപാരികൾ കടയടച്ചിട്ട് പ്രതിഷേധവും നടത്തിയിരുന്നു. അസഭ്യം നടത്തിയതിനും വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതിനും പള്ളിവികാരിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്യായമായി വഴിതടയൽ, അശ്ലീല പരാമർശം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍