ജോളിയ്ക്ക് പശ്ചാത്താപമുണ്ടെന്ന് തോന്നിയില്ല; തെളിവെടുപ്പില്‍ പൂര്‍ണമായും സഹകരിച്ചെന്നും അയല്‍വാസി ബാവ

Published : Oct 11, 2019, 03:58 PM ISTUpdated : Oct 11, 2019, 04:04 PM IST
ജോളിയ്ക്ക് പശ്ചാത്താപമുണ്ടെന്ന് തോന്നിയില്ല; തെളിവെടുപ്പില്‍ പൂര്‍ണമായും സഹകരിച്ചെന്നും അയല്‍വാസി ബാവ

Synopsis

പൊന്നാമറ്റത്തു നിന്ന് പൊലീസിന് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ജോളി തെളിവെടുപ്പുമായി പൂര്‍ണമായും സഹകരിച്ചെന്നും ബാവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൂടത്തായി: കൂടത്തായി കൊലപാതകക്കേസില്‍ തെളിവെടുപ്പിനായി കൊണ്ടുവന്ന ഒന്നാം പ്രതി ജോളിയില്‍ പശ്ചാത്താപത്തിന്‍റേതായ ഒരു ലക്ഷണവും കണ്ടില്ലെന്ന് പൊന്നാമറ്റം തറവാട്ടിലെ അയല്‍വാസിയായ  ബാവ. തെളിവെടുപ്പുവേളയില്‍ പ്രതികള്‍ക്കും അന്വേഷണസംഘത്തിനും പുറമേ ബാവയെ മാത്രമാണ് പൊന്നാമറ്റത്തു പ്രവേശിക്കാന്‍ അനുവദിച്ചത്. 

പൊന്നാമറ്റത്തു നിന്ന് പൊലീസിന് നിര്‍ണായക തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ജോളി തെളിവെടുപ്പുമായി പൂര്‍ണമായും സഹകരിച്ചെന്നും ബാവ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം മുതല്‍ പരാതിക്കാരായ റോജോക്കും റെഞ്ചിക്കും പൂര്‍ണപിന്തുണ നല്‍കി ഒപ്പം നിന്ന വ്യക്തി കൂടിയാണ്  അയല്‍വാസിയായ ബാവ. 

പൊന്നാമറ്റത്തെ തെളിവെടുപ്പിനു ശേഷം മഞ്ചാടി മാത്യുവിന്‍റെ വീട്ടിലേക്കും പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. അവിടെ നിന്ന്  ജോളിയെ ഷാജുവിന്‍റെ പുലിക്കയത്തുള്ള വീട്ടിലേക്ക് തെളിവെടുപ്പിനായി എത്തിച്ചു. ഷാജുവിന്‍റെ മുന്‍ഭാര്യ സിലി കുഴഞ്ഞുവീണ ദന്താശുപത്രിയിലേക്കും പ്രതികളെ എത്തിക്കുമെന്നാണ് വിവരം. 

Read Also: കൂട്ടത്തായി കൊലപാതകം; തുമ്പ് തേടി 'ജോളി'യുമായി പൊലീസ് തിരച്ചില്‍

കൂടത്തായിയില്‍ മരിച്ച ആറില്‍ അഞ്ചുപേരെയും താന്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു. അന്നമ്മയെ മാത്രം കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതിനിടെ, ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാനാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരും ബംഗളൂരുവിലേക്ക് പോയിരുന്നതായും ടവര്‍ ഡംപ് പരിശോധനയിലൂടെ പൊലീസ് കണ്ടെത്തി.  

Read Also: ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാന്‍; രണ്ടു ദിവസം അവിടെ താമസിച്ചെന്നും പൊലീസ്


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി, കൊലപാതകം നടന്നത് ഇന്നലെ രാത്രി
മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയുടെ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിലെത്തിയ കാർ, 40കാരിക്ക് ദാരുണാന്ത്യം