കഴിഞ്ഞ ദിവസം മലപ്പുറത്തെ മഅ്ദിന്‍ കോളേജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു

മലപ്പുറം: കൊളത്തൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ കുരുവമ്പലം പൊട്ടിപ്പാറ ഹൗസില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (19) ആണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ 19 കാരന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ മഅ്ദിന്‍ കോളേജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു. മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സിനാന്‍ തിരുവനന്തപുരത്ത് മരിച്ച വിവരം കൊളത്തൂര്‍ പൊലീസിന് ലഭിക്കുന്നത്. തിരുവനന്തപുരത്ത് പൊലീസ് നടത്തിയ സിസിടിവി പരിശോധനയില്‍, സിനാന്‍ ഒരു കുപ്പിയില്‍ പെട്രോളിന് സമാനമായ ദ്രാവകവുമായി വിജനമായ സ്ഥലത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഇത് ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം