
കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പതിനൊന്നാം പ്രതി പ്രദീപ് എന്ന കുട്ടനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പെരിയയിൽ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. രാത്രി തന്നെ കോടതയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി.
ഒരാൾ കൂടി പൊലീസ് പിടിയിലുള്ളതായാണ് സൂചന .ഇയാളുടേതടക്കം കേസിൽ ഇതുവരെ 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam