കാപ്പയ്ക്ക് സമാനം; ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കലുമായി പൊലീസ്

Published : Dec 29, 2022, 01:19 AM IST
കാപ്പയ്ക്ക് സമാനം; ലഹരിക്കടത്ത് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കലുമായി പൊലീസ്

Synopsis

സ്ഥിരമായി മയക്കുമരുന്ന് കടത്തും വിപണനവും നടത്തുന്നവർക്കെതിരെയാണ് നടപടിയെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഈ വകുപ്പ് ചുമത്തി പെരുമ്പാവൂർ കാഞ്ഞിരക്കാട് സ്വദേശി അനസിനെ പോലീസ് കരുതൽ തടങ്കലിൽ ആക്കി

കറുകുറ്റി: ലഹരിക്കടത്ത് കേസുകളിൽ ഉൾപ്പെടുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ 'കാപ്പ' യ്ക്ക് സമാനമായ കരുതൽ തടങ്കലുമായി പൊലീസ്.സ്ഥിരമായി മയക്കുമരുന്ന് കടത്തും വിപണനവും നടത്തുന്നവർക്കെതിരെയാണ് നടപടിയെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഈ വകുപ്പ് ചുമത്തി പെരുമ്പാവൂർ കാഞ്ഞിരക്കാട് സ്വദേശി അനസിനെ പോലീസ് കരുതൽ തടങ്കലിൽ ആക്കി.

2021 നവംബറിൽ അങ്കമാലി കറുകുറ്റിയിൽ 225 കിലോ കഞ്ചാവുമായി പിടിയിലായ കേസിൽ പ്രതിയാണ് അനസ്. മറ്റു രണ്ട് കേസുകളിൽ കോടതി ശിക്ഷിച്ചു. ഇത് കൂടാതെ രണ്ട് കേസുകളിൽ വിചാരണ നേരിടുകയാണ് അനസ്. കാപ്പ ചുമത്താൻ അനുമതി നൽകുന്നത് ജില്ലാ മജിസ്ട്രേറ്റ് ആണെങ്കിൽ ലഹരി കേസുകളിൽ ഉൾപ്പെട്ട കുറ്റവാളികൾക്കെതിരെ ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ മാത്രമാണ് PNDPS വകുപ്പ് പ്രകാരം നടപടിയെടുക്കുന്നത്. 

ജില്ലയിൽ രാസ ലഹരി ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും കൂടിയതോടെയാണ് സ്ഥിരം കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്. ലഹരി കേസുകളുടെ എണ്ണം ദിവസവും കൂടുന്നതിനാൽ കൂടുതൽ പ്രതികളെ ഈ വകുപ്പ് ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിൽ പൊലീസ് പരിശോധന തുടങ്ങി. ലഹരി മരുന്നിന്‍റെ കടത്തും വിപണനവും തടയുന്ന PNDPS വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ നടപടി എടുക്കുന്നത്. 

തൃശൂര്‍ ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്സൈസിന്‍റെ പിടിയിലായത് ക്രിസ്തുമസ് ദിനത്തിലാണ്. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനായ  പേനകം സ്വദേശി ശ്രീരാഗ്, ചാവക്കാട് സ്വദേശികളായ അക്ഷയ്, ജിത്തു എന്നിവരാണ് പിടിയിലായത്.  ബംഗ്ലുരുവില്‍ നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇവരില്‍ രണ്ട് പേരെ നേരത്തെയും കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്