
മുബൈ: ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞെന്ന് ആരോപിച്ച് ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദേണ്ടി ബസാർ ജംഗ്ഷനിലെ ഹൈവേ ഡിവൈഡറിൽ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. അബ്ദുൾ റഹ്മാൻ ഷേഖ് അൻസാരി എന്ന യുവാവാണ് ഭാര്യ നുസ്രത്ത് സിമ്രാനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾ ഭാര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഈ ദമ്പതികൾ തെരുവിലെ നടപ്പാതയിലാണ് താമസിച്ചിരുന്നത്. ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഇവർ തമ്മിലുള്ള തർക്കം ആരംഭിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദേഷ്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഇയാൾ ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിക്കുകയായിരുന്നു. യുവതിയെ അപ്പോൾത്തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഡോക്ടേഴ്സ് മരണം സ്ഥിരീകരിക്കുകയാണുണ്ടായത്. അറസ്റ്റിലായ പ്രതിക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam