
നാഗ്പൂർ: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ നാഗ്പൂരിലാണ് 19 കാരന്‍ തന്‍റെ കാമുകിയെ തട്ടിക്കൊണ്ടുപോയത്. സംഭവുമായി ബന്ധപ്പെട്ട് സമീര്‍ ഖാന്‍ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ യുവാവിനെ സഹായിച്ച സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
2019ല്‍ ടിക് ടോക്കിലൂടെയാണ് പതിനേഴുകാരിയും യുവാവും അടുപ്പത്തിലാവുന്നത്. പ്രണയത്തിലായ ഇവര്‍ നിരന്തരം ടിക്ടോക്ക് വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്നു. ഒരുമിച്ച് ജീവിക്കുമെന്ന ധാരണയില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ യുവതി മറ്റൊരു യുവാവുമായി അടുപ്പത്തിലാണെന്ന് കാമുകന് സംശയം തോന്നിയതോടെയാണ് തട്ടിക്കൊണ്ടുപോകലിലേക്ക് എത്തിയത്.
ജൂണ്‍ 18ന് യുവതിയെ തന്‍റെ സുഹൃത്തിന്‍റെ സഹായത്തോടെ യുവാവ് ബൈക്കില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്നെ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്നും ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam