
ആലപ്പുഴ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധത്താൽ യുവാവിനെ അസഭ്യം പറയുകയും മുളക് സ്പ്രേ അടിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡ് വെളിയിൽ വീട്ടിൽ സുനീറിനെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ അഞ്ചാം തീയതി രാത്രി ഒൻപതു മണിയോടെ കലവൂർ ഐസ് പ്ലാന്റിന് മുന്നിൽ വച്ചായിരുന്നു സംഭവം. സുനീറിന്റെ ലേബർ കോൺട്രാക്ടറായ യുവാവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപോയിരുന്നു. എസ് എച്ച് ഒ, പി കെ മോഹിതിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ കെ ആർ ബിജു, സബ്ബ് ഇൻസ്പെക്ടർ ടി. ഡി നെവിൻ, സി പി ഒ ഷൈജു എന്നിവർ ചേർന്നാണ് സുനീറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More : 'മീനിന് തീറ്റ കൊടുക്കാൻ പോയ മകളെ കാണാനില്ല, കുളത്തിൽ ചെരുപ്പ്'; പടുതാകുളത്തിൽ വീണ് 16 കാരിക്ക് ദാരുണാന്ത്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam