
തൃശ്ശൂര്‍: ഷെയറിട്ട് മദ്യം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 45കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി റജികുമാറിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രകാശനും സുഹൃത്ത് ഷിനുവും ശക്തന്‍ നഗറിലെ ബിവറേജസ് ഔട്ട് ലെറ്റിൽ വച്ചാണ് തിരുവനന്തപുരം സ്വദേശി റെജി കുമാറിനെ പരിചയപ്പെട്ടത്. മൂന്നു പേരും ഷെയറിട്ട് മദ്യം വാങ്ങി ഒഴിഞ്ഞ ഷോപ്പിംഗ് മാളിന് പിറകില്‍ വച്ച് മദ്യപിക്കുന്നതിനിടെ റെജി കുമാർ തൃശ്ശൂര്‍ ജില്ലയെ കളിയാക്കിയത് ഷിനുവിനെ പ്രകോപിപ്പിച്ചു. വഴക്കു നടക്കുന്നതിനിടെ പിടിച്ചു മാറ്റാൻ ചെന്ന പ്രകാശനെ റെജി കുമാർ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു.
കഴുത്തിന് പരിക്കേറ്റ പ്രകാശനെ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു. വഴക്കിനിടെ മൂക്കിന് ഇടി കിട്ടിയ പ്രതി റജി കുമാറിനെ ജില്ലാ ആശുപത്രിയിലെ ഡിറ്റക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നെടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam