ബ്രിട്ടനിൽനിന്ന് കളിപ്പാട്ടങ്ങൾക്കിടയിൽ മരിജുവാനക്കടത്ത്; ജയിലിലുള്ള പ്രതി വീണ്ടും അറസ്റ്റിൽ

Published : May 27, 2022, 12:25 AM ISTUpdated : May 27, 2022, 12:26 AM IST
ബ്രിട്ടനിൽനിന്ന് കളിപ്പാട്ടങ്ങൾക്കിടയിൽ മരിജുവാനക്കടത്ത്; ജയിലിലുള്ള പ്രതി വീണ്ടും അറസ്റ്റിൽ

Synopsis

കൊടുങ്ങല്ലൂർ ലോകമലേശ്വരം വടക്കനോളിൽ ജാസിം എന്നയാൾക്ക് വന്ന പാഴ്സലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജാസിം നെതർലാൻഡിൽ നിന്ന് പാർസൽ വഴി കൊക്കെയ്ൻ എത്തിച്ച കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

തൃശൂർ: ബ്രിട്ടനിൽ നിന്ന് കളിപ്പാട്ടങ്ങളുടെ ഇടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മരിജുവാന പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി ജാസിമിന് പോസ്റ്റ ലായെത്തിയ മയക്കുമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. കൊടുങ്ങല്ലൂർ ലോകമലേശ്വരം വടക്കനോളിൽ ജാസിം എന്നയാൾക്ക് വന്ന പാഴ്സലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജാസിം നെതർലാൻഡിൽ നിന്ന് പാർസൽ വഴി കൊക്കെയ്ൻ എത്തിച്ച കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

ഇയാളുടെ ഇടപാടുകൾ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാoനാദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. സൗത്ത് ആഫ്രിക്കയിൽ നിന്നും മറ്റും ബ്രിട്ടനിലെത്തുന്ന മരിജുവാനയാണ് ഏഷ്യൻ രാജ്യങ്ങളിലേക്കെത്തുന്നത്. മയക്കുമരുന്ന് കെട്ടുകളാക്കി കളിപ്പാട്ടങ്ങളുടെ ഇടയിൽ വെച്ച് ഇന്ത്യയിലേക്കെത്തിക്കുന്നതാണ് രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു.

മരിജുവാന ഡിജെ പാർട്ടികളിലേക്കുള്ള തെന്നാണ് സംശയിക്കുന്നത്. ജാസിം ഡിജെ മേഖലയിൽ പ്രവർത്തിച്ചിരുന്ന ആളാണ്. ഇയാളുടെ സിനിമാബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. ജയിലിലെത്തി ജാസിമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ