മാസ്ക് ധരിച്ചില്ല; ഭിന്നശേഷിക്കാരനായ മകനെ ശ്വാസംമുട്ടിച്ച് കൊന്ന് പിതാവ്, പിന്നാലെ പൊലീസിൽ കീഴടങ്ങി

Web Desk   | Asianet News
Published : Apr 19, 2020, 08:56 PM IST
മാസ്ക് ധരിച്ചില്ല; ഭിന്നശേഷിക്കാരനായ മകനെ ശ്വാസംമുട്ടിച്ച് കൊന്ന് പിതാവ്, പിന്നാലെ പൊലീസിൽ കീഴടങ്ങി

Synopsis

ലേക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് മകൻ വീടിന് പുറത്തുപോകാറുണ്ടായിരുന്നു. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന ആവശ്യം സിര്‍ഷേന്ദ് അനുസരിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും പൊലീസ് പറയുന്നു.

കൊൽക്കത്ത: മാസ്ക് ധരിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ മകനെ ശ്വാസംമുട്ടിച്ച് കൊന്ന് പിതാവ്. കൊൽക്കത്തയിലെ ശ്യാംപുകൂരിലാണ് സംഭവം നടന്നത്. സിര്‍ഷേന്ദ് മാലിക്കാണ്(45) കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പിതാവ് ബാന്‍ഷിദര്‍ മാലിക്(78) പൊലീസില്‍ കീഴടങ്ങി. 

ശനിയാഴ്ച വൈകിട്ട് ഏഴ്മണിയോടെ സംഭവം. സിര്‍ഷേന്ദിനെ കൊലപ്പെടുത്തിയതിന് ശേഷം മാലിക്ക് ബാന്‍ഷിദര്‍ പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. മകനുമായി വാക്കുതർക്കം ഉണ്ടായെന്നും ഇതിൽ ക്ഷുഭിതനായ താൻ ഒരു തുണി ഉപയോഗിച്ച് സിര്‍ഷേന്ദിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മാലിക് പൊലീസിൽ മൊഴി നൽകിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സിര്‍ഷേന്ദും മാലിക്കും തമ്മിൽ ഇടയ്ക്ക് വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ലേക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് മകൻ വീടിന് പുറത്തുപോകാറുണ്ടായിരുന്നു. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന ആവശ്യം സിര്‍ഷേന്ദ് അനുസരിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം