
കണ്ണൂർ : കണ്ണൂർ ധർമടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ആയിഷ ഹൗസിൽ ആഷിഫിനെയാണ് അനുജൻ അഫ്സൽ കുത്തി കൊന്നത്. ധർമ്മടം ചിറക്കുനിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ആഷിഫ് മരിച്ചത്. അഫ്സലിനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തു. ധർമ്മടം ചിറക്കുനിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ മദ്യപിച്ചെത്തിയ ആഷിഫ് വീട്ടിലെ സാധനകൾ തകർക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ കത്തിയെടുത്ത് അനുജൻ അഫ്സലിന്റെ കൈക്ക് കുത്തുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിൽ മൽപ്പിടുത്തം നടന്നു. പിന്നീടാണ് അഫ്സൽ ജേഷ്ഠനെ കുത്തി പരിക്കേൽപ്പിച്ചത്. വയറിനാണ് കുത്തേറ്റത്.
വീട്ടിലെ ബഹളം കേട്ട് നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്. ധർമ്മടം പൊലീസും നാട്ടുകാരും ചേർന്ന് ആഷിഫിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. സംഭവ സ്ഥലത്ത് ഫോറൻസിക്ക് സംഘം പരിശോധന നടത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അനുജൻ അഫ്സലിനെ തലശ്ശേരിയിൽ വച്ച് ഇന്ന് രാവിലെ ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam