ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Published : Dec 14, 2022, 10:59 AM ISTUpdated : Dec 14, 2022, 11:16 AM IST
ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Synopsis

 ചൊവ്വാഴ്ച രാവിലെ പൂട്ടിയ വീടിനുള്ളിൽ മകളെയും പേരക്കുട്ടികളെയും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വള്ളിയുടെ അമ്മ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ചെന്നൈ: ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ​ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ കലശപാക്കത്തിനടുത്തുള്ള കീഴ്കുപ്പം ഗ്രാമത്തിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. പിതാവിന്റെ ക്രൂരമായ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട അഞ്ചാമത്തെ കുട്ടി ആശുപത്രിയിൽ ജീവന് വേണ്ടി പോരാടുകയാണ്. 40 കാരനായ പളനി എന്ന കർഷകനാണ് ഭാര്യ വളളിയെയും നാല് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയത്. 

4 വയസ്സ് മുതൽ 15 വയസ്സു വരെയുള്ള കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച രാവിലെ പൂട്ടിയ വീടിനുള്ളിൽ മകളെയും പേരക്കുട്ടികളെയും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വള്ളിയുടെ അമ്മ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥിരം മദ്യപാനിയായ പളനിയും വള്ളിയും തമ്മിൽ വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ പളനി, വള്ളിയുമായി വഴക്കിട്ടു. 

ചൊവ്വാഴ്ച പുലർച്ചെ 3.00 മണിയോടെ പളനി ഉറങ്ങിക്കിടന്ന കുട്ടികളുൾപ്പെടെയുളളവരെ അരിവാളും മഴുവും ഉപയോ​ഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ പറയുന്നു. വള്ളി, തൃഷ (15), മോനിഷ (14), ശിവശക്തി (7), ധനുഷ് (4) എന്നിവരാണ്  കൊല്ലപ്പെട്ടത്. 9 വയസ്സുകാരിയായ മകൾ ഭൂമികയെ ​പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഒരു മാസം മുമ്പായിരുന്നു ഇവരുടെ മൂത്ത മകളുടെ വിവാഹം. വള്ളിയുടെ അമ്മ വീട്ടിലെത്തുമ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചപ്പോൾ മറുപടി ലഭിക്കാത്തതിനെ തുടർന്ന്  ജനലിലൂടെ നോക്കിയപ്പോഴാണ് അകത്ത് ഇവർ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് ഭൂമികയെ ആശുപത്രിയിലാക്കിയതെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. 

പോളിയോ ബാധിതയായ ഭാര്യയെ ക്രൂര പീഡനത്തിന് ഇരയാക്കി ഭർത്താവ് മുങ്ങി; പ്രതിയെ പിടികൂടാതെ പൊലീസ്


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം