
ചേര്‍പ്പ്: തൃശൂർ ചേർപ്പിൽ (thrissur cherpu) ജ്യേഷ്ഠനെ അനിയൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് ( Buried alive) കണ്ടെത്തൽ. കൊല്ലപ്പെട്ട ബാബുവിന്‍റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരം.
ഇന്നലെയാണ് ചേര്‍പ്പില്‍ ആളൊഴിഞ്ഞ പറമ്പില്‍ ബാബുവിൻറെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ പ്രതി സാബു കഴുത്തുഞെരിച്ച് കൊന്നെന്നായിരുന്നു മൊഴി. എന്നാല്‍ ബാബുവിനെ കുഴിച്ചു മൂടുു്പോഴും ജീവനുണ്ടായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.മദ്യപിച്ച് ലക്കുകെട്ട ബാബുവിനെ കഴുത്ത് ഞെരിച്ചപ്പോൾ പെട്ടെന്ന് അബോധാവസ്ഥയിലായി.
ഇതോടെ സഹോദരൻ മരിച്ചെന്ന് സാബു കരുതുകയായിരുന്നു. തുടർന്നാണ് സാബു ആളൊഴിഞ്ഞ പറന്പില്‍ മൃതദേഹം കുഴിച്ചിട്ടത്. ബാബുവിൻറെ തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. ഇത് ആയുധം കൊണ്ടുളള മുറിവല്ല.
പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ ബാബുവിൻറെ തല കല്ലിലോ ഏതെങ്കിലും കൂര്‍ത്ത് പ്രതലത്തിലോ തട്ടിയിരിക്കാം എന്നാണ് നിഗമനം. മൃതദേഹം കുഴിച്ചിടാൻ അമ്മ സഹായിച്ചെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അവരെ ചോദ്യം ചെയ്യും.
അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചോദ്യം ചെയ്യാനായിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും
കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നത് അമ്മയെന്ന് കണ്ടെത്തി. മൃതദേഹത്തിന്‍റെ കാല് പിടിച്ച് കുഴിയിലേക്ക് കിടത്തിയത് അമ്മയാണെന്നാണ് സാബുവിന്‍റെ മൊഴി. കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു. ബാബുവിനെ ഇളയ സഹോദരൻ കൊലപ്പെടുത്തിയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam