
പാലക്കാട്: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 37 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് പാലക്കാട് പോക്സോ (pocso) കോടതി. അയിലൂർ സ്വദേശി പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 30 വർഷവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് ഏഴ് വര്‍ഷവുമാണ് ശിക്ഷ. പിഴത്തുകയായ 1.1 ലക്ഷം രൂപ അതിജീവിതക്ക് നൽകാനും ഉത്തരവിലുണ്ട്.
2020 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അധ്യാപകരെ കബളിപ്പിച്ച് സ്കൂളില്‍ നിന്നാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. സ്കൂളിലെത്തി കുട്ടിക്ക് ഇഞ്ചക്ഷൻ എടുക്കാൻ ഉണ്ടെന്ന് അധ്യാപകരെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളിൽ നിന്നും കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയിരുന്നു.
എക്സൈസ് ഇൻറലിജൻസും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും കുന്നമംഗലം റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിലെ കുന്നമംഗലം റേഞ്ച് ഇൻസ്പെക്ടർ മനോജ് പടിക്കത്ത്, മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷെഫീഖ്, അസി.എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ,അഖിൽ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam