ആശുപത്രിക്കുള്ളിൽ വെച്ച് രോഗിയെ കാണാൻ വന്ന 18കാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി, ആളുകള്‍ നോക്കി നിന്നു, ആരും തടയാനെത്തിയില്ല

Published : Jul 01, 2025, 01:23 PM IST
madhyapradesh  hospital murder case

Synopsis

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 18കാരി സന്ധ്യ ചൗധരിയാണ് ആളുകള്‍ നോക്കി നിൽക്കെ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ടത്

ഭോപാൽ: പട്ടാപകൽ ആശുപത്രിക്കുള്ളിൽ വെച്ച് യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ നരസിങ്പുരിലെ ഗവ. ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ 27നാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൊലപാതകം അരങ്ങേറിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 18കാരി സന്ധ്യ ചൗധരിയാണ് ആളുകള്‍ നോക്കി നിൽക്കെ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ അഭിഷേക് കൊസ്തിയെ പൊലീസ് പിടികൂടി.അതിക്രൂര കൊലപാതകത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്

പെണ്‍കുട്ടിയോട് ഇഷ്ടംകൂടി പിന്നാലെ നടന്നിരുന്ന അഭിഷേക് പ്രണയം നിരസിച്ചതിലെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നാണ് സൂചന. കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് യുവതിയെ ആശുപത്രിയിലെ എമര്‍ജെന്‍സി ഡിപാര്‍ട്ട്മെന്‍റിന് സമീപത്തുവെച്ച് യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലുണ്ടായിരുന്നവര്‍ നോക്കി നിൽക്കെയാണ് അതിക്രൂര കൊലപാതകം നടന്നത്.

ആശുപത്രിയിലുണ്ടായിരുന്നവരിലൊരാള്‍  പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിൽ ആളുകള്‍ നോക്കി നിൽക്കുന്നതും കാണാം. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരോ മറ്റു ജീവനക്കാരോ ആരും തന്നെ പേടിച്ച് യുവാവിന്‍റെ അടുത്തേക്ക് പോയിരുന്നില്ല. ആശുപത്രിയിലെ ഡോക്ടറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ ഡോക്ടറുടെ മുറിയുടെ സമീപത്ത് വെച്ചാണ് സംഭവം. സംഭവം കണ്ട് എല്ലാവരും ഭയന്ന് വിറച്ചിരു്നനു.

പെണ്‍കുട്ടിയുടെ കഴുത്തിൽ പലതവണ കത്തികൊണ്ട് ആഴത്തിലുള്ള മുറിവുണ്ടാക്കിയശേഷം യുവാവ് അതേ കത്തികൊണ്ട് സ്വന്തം കഴുത്തിലും മുറിവേൽപിച്ചു. കത്തി ഉപയോഗിച്ച് യുവതിയുടെ നെഞ്ചിലും കഴുത്തിലും പലതവണ കുത്തി. ഇതിനുശേഷം കടന്നുകളയുകയായിരുന്നു. ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയ ബൈക്കിലാണ് പ്രതിയായ യുവാവ് രക്ഷപ്പെട്ടത്. 

പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലുള്ള കൂട്ടുകാരിയുടെ സഹോദരന്‍റെ ഭാര്യയെ കാണാനാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. യുവതിക്ക് പിന്നാലെയെത്തിയ അഭിഷേക് ആദ്യം പെണ്‍കുട്ടിയുമായി സംസാരിച്ചു. ഇതിനുശേഷം അടിച്ച് നിലത്തിടുകയായിരുന്നു. തുടര്‍ന്നായിരുന്നു ക്രൂര കൊലപാതകം. സംഭവം നടക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ പുറത്തായിരുന്നു. ആശുപത്രിക്കുള്ളിൽ സുരക്ഷാ ജീവനക്കാര്‍ ആരുമുണ്ടായിരുന്നില്ല.

സംഭവം അറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തുമ്പോഴും മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയിരുന്നില്ല. ആശുപത്രിയിലെ സുരക്ഷാ വീഴ്ചയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാത്രി വൈകിയാണ് ആശുപത്രിയിലെ പ്രതിഷേധം അവസാനിച്ചത്. 

ആശുപത്രിയിലെ സുരക്ഷാ വീഴ്ചയിൽ കര്‍ശന നടപടിയുണ്ടാകുമെന്ന അധികൃതരു‍ടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവശേഷം പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനയക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന യുവാവിനെ പിടികൂടിയത്. പൊലീസ് കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പ്രതിക്കെതിരായ നിര്‍ണായക തെളിവായെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്